നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് തൊണ്ടി മുതലാണോ രേഖയാണോ എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.ഇക്കാര്യത്തില്‍ നാളെ തീരുമാനമറിയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
മെമ്മറികാര്‍ഡ് രേഖയാണെങ്കില്‍ അത് കൈമാറുന്ന കാര്യം വിചാരണകോടതിയ്ക്ക് തീരുമാനിക്കാമെന്ന് വാക്കാല്‍ പറഞ്ഞ് സുപ്രീംകോടതി.ദൃശ്യങ്ങള്‍ മുഴുവനായി ആണോ ഭാഗികമായി ആണോ നൽകേണ്ടത് എന്നുള്ള കാര്യത്തിലും തീരുമാനമെടുക്കാൻ ജില്ലാ ജഡ്ജിക്ക് കോടതി അനുവാദം നൽകിയിട്ടുണ്ട്. നിബന്ധനകളോടെ ദൃശ്യങ്ങൾ നൽകാൻ വകുപ്പുണ്ടെങ്കിൽ അതും പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. അതേസമയം മെമ്മറി കാർഡ് തൊണ്ടിമുതൽ ആണെങ്കിൽ ദൃശ്യങ്ങൾ വിചാരണയുടെ ഭാഗമായി ഉപയോഗിക്കാൻ ആവില്ലെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മെമ്മറി കാര്‍ഡ് തൊണ്ടി മുതലല്ല,രേഖയാണെന്ന് ദിലീപ് കോടതിയില്‍ വ്യക്തമാക്കി.
Discussion about this post