യുപിയിലെ വാരാണാസി ഇന്ത്യയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ ലോകസഭ മണ്ഡലമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ ഒറു നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇതനിടയിലാണ് വാരണാസിയില്‍ നിന്ന് 1967ല്‍ ജയിക്കുകയും 1991 രല് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്ത സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല എന്ന ചോദ്യം കേരളത്തിലുള്‍പ്പടെ ഉയരുന്നത്. സിപിഎം മോദിയ്ക്കെതിരായ ശക്തമായ നിലപാട് എടുക്കുന്നുവെങ്കില്‍ മത്സരിക്കുകയാണ് വേണ്ടതെന്നായിരുന്നു എതിരാളികള്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ പഴയ ജയവും പ്രകടനങ്ങളും നോക്കിയിട്ട് കാര്യമില്ല. 2014ല്‍ മോദിയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ അനുഭവം മുന്‍ നിര്‍ത്തിയാണ് സിപിഎം നിസ്സഹായത പരിശോധിക്കപ്പെടേണ്ടത്. 2014ല്‍ വാരാണസിയിലും മുറാദാബാദിലും സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. വാരണാസിയില്‍ മോദിയ്ക്കെതിരെ മത്സരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ഹിരാലാല്‍ യാദവിന് കിട്ടിയത് 2,457 വോട്ട് മാത്രമാണ്. മുറാദാബാദിലാകട്ടെ സ്ഥാനാര്‍ത്ഥി നഫീസുദ്ദീന്‍ കിട്ടിയത് 3,180 വോട്ടും.
സിപിഎം സംസ്ഥാന സെക്രട്ടറി ഹിരാലാല്‍ യാദവിന്റ സ്വദേശമായ വാരാണസി ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു. വാരാണസി 1967ല്‍ പാര്‍ലമെന്റിലേക്ക് അയച്ചത് സി.പി.എമ്മിലെ സത്യനാരായണ്‍ സിങ്ങിനെയാണ്. 1991ല്‍ ബി.ജെ.പിയുടെ പ്രധാന എതിരാളിയായി രണ്ടാം സ്ഥാനത്ത് എത്തിയതും സി.പി.എമ്മാണ്. 1996ലും 1998ലും ഈ പ്രതാപം ആവര്‍ത്തിച്ചു. മൂന്നു തെരഞ്ഞെടുപ്പുകളിലും ഒന്നര ലക്ഷത്തോളം വോട്ട് ഇവിടെ സി.പി.എം നേടിയിരുന്നു.
പഴയ പ്രതാപമെല്ലാം മോദിയ്ക്ക് മുന്നില്‍ നിഷ്പ്രഭമായതോടെ ഇനിയും മത്സരിച്ച് നാണംകെടണോ എന്നാണ് ചോദ്യം. ഇത്തവണ മത്സരിക്കുകയാണെങ്കില്‍ വോട്ട് ആയിരം കടക്കില്ല എന്നാണ് പാര്‍ട്ടിയുടെ തന്നെ വിലയിരുത്തല്‍. ദയനീയമായ ഈ അവസ്ഥ മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎമ്മിനെ നാണം കെടുത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതാദ്യമായി 80 സീറ്റില്‍ ഒരിടത്തും സ്ഥാനാര്‍ഥിയില്ലാതെ ‘റിലാക്സ്’ ചെയ്യുകയാണ് സിപിഎം യുപിയില്‍. പ്രചാരണ രംഗത്തും സിപിഎം ദേശീയ നേതാക്കളോ ചുവന്ന കൊടിയൊ കാണാനില്ല. സിപിഎം അണികളുടെ വോട്ടെല്ലാം ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസിനും, എസ്പിയ്ക്കും, ബിഎസ്പിയ്ക്കും വീതം വെച്ച് നല്‍കും. ജയിക്കാന്‍ പോവുന്നത് കോണ്‍ഗ്രസെങ്കില്‍ കോണ്‍ഗ്രസിന്. ബി.എസ്.പിയും എസ്.പിയും നയിക്കുന്ന സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ക്കാണ് മുന്‍തൂക്കമെങ്കില്‍ വോട്ട് അവര്‍ക്ക് എന്നിങ്ങനെയാണ് വീതം വെപ്പ്.
ഘോസി ലോക്സഭ മണ്ഡലത്തില്‍ സി.പി.െഎ നേതാവ് അതുല്‍കുമാര്‍ അഞ്ജന് സ്ഥാനാര്‍ഥിയാണ്. ഇവിടെ സഖാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുങ്ങും. സി.പി.െഎയും സി.പി.െഎഎം.എല്ലും മറ്റ് 13 ഇടത്തു കൂടി മത്സരിക്കുന്നുണ്ട്. എന്നാല്‍ സിപിഎം ഇവരെ പിന്തുണക്കുന്നില്ല.
മോദിക്കെതിരെ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആശയം സി.പി.എം സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നില്‍ വെച്ചതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി എന്നിവര്‍ക്ക് കത്തയക്കുകയും ചെയ്തു. സംയുക്ത സ്ഥാനാര്‍ഥി വന്നിരുന്നെങ്കില്‍ മോദിയെ തോല്പിക്കാമായിരുന്നു എന്നാണ് സി.പി.എം വിലയിരുത്തുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ദയനീയാവസ്ഥ മത്സരിച്ച് പുറം ലോകത്തെ അറിയിക്കേണ്ട എന്ന ബുദ്ധിയാണ് വാരാണാസിയിലെ മത്സരരംഗത്ത് നിന്ന് സിപിഎം മാറി നില്‍ക്കുന്നതിന് പിന്നില്‍.
Discussion about this post