ഔദ്യോഗിക യാത്രയിൽ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സർക്കാർ വഹിക്കണമെന്ന പിഎസ്സി ചെയർമാൻ എം.കെ.സക്കീറിന്റെ ആവശ്യം പൊതുഭരണ വകുപ്പ് തള്ളി. മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പിഎസ്സി ചെയര്‍മാനു നല്‍കാനാവില്ലെന്നു വകുപ്പ് അറിയിച്ചു .
ഇത് രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കും. അതേസമയം ചട്ടം ലംഘിച്ച് എം.കെ. സക്കീര്‍ രണ്ട് ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്മാന്മാര്ക്കും ഇല്ലാത്ത അവകാശം പി എസ് സി ചെയർമാനു നൽകാനാവില്ലെന്ന് പൊതുഭരണ വകുപ്പ് നിലപാടെടുത്തു .
നിലവിൽ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോൾ അലവൻസും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയർമാന് അനുവദിക്കുന്നുണ്ട്.
അതുകൂടാതെയാണ് തന്റെ ഔദ്യോഗികയാത്രയിൽ ഒപ്പം വരുന്ന ഭാര്യയുടെ ചെലവും സർക്കാർ വഹിക്കണമെന്ന ആവശ്യം .ഇക്കാര്യം ഉന്നയിച്ചു പൊതുഭരണ വകുപ്പിനയച്ച കത്ത് പിൻവലിക്കേണ്ട ആവശ്യമില്ലെന്നാണ് ചെയർമാന്റെ നിലപാട് .
കമ്മിഷൻ യോഗത്തിൽ ചെയർമാന്റെ ആവശ്യത്തെ കമ്മിഷൻ യോഗത്തിൽ മുഴുവൻ അംഗങ്ങളും അനുകൂലിച്ചു. ഭാര്യയുടെ ചെലവു സർക്കാർ വഹിക്കണമെന്ന് ഏപ്രിൽ മുപ്പതിനാണ് ചെയർമാൻ എം.കെ.സക്കീർ ഫയലിൽ കുറിച്ചത്. ചെയർമാന്റെ ആവശ്യം പിഎസ്സി സെക്രട്ടറി സാജു ജോർജ് പൊതുഭരണ വകുപ്പിനെ അറിയിച്ചു.
പിഎസ്സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണു പണം അനുവദിക്കുന്നത് .
Discussion about this post