യൂറോപ്യൻ പര്യടനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളിലേക്ക്. വിദേശ നിക്ഷേപത്തിനൊപ്പം സാങ്കേതിക വിദ്യയിലെ പങ്കാളിത്തവും തേടിയാണു യാത്ര. ജപ്പാനിൽ നിന്നു വ്യവസായ സംഘം അടുത്തുതന്നെ കേരളം സന്ദർശിക്കും. ഇതിനു ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ യാത്ര. സാങ്കേതിക രംഗം, ഭക്ഷ്യസംസ്കരണം, ഫിഷറീസ്, മാലിന്യ സംസ്കരണം, ഐടി, ടൂറിസം എന്നീ രംഗങ്ങളിൽ ജപ്പാനുമായുള്ള സഹകരണമാണു കേരളം തേടുന്നത്.
ജപ്പാൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന്റെ മേൽനോട്ടച്ചുമതല വ്യവസായ ഡയറക്ടർ കെ.ബിജുവിനാണ്. തുടർനടപടികൾക്കായി ചീഫ് സെക്രട്ടറിയുടെ ഓഫിസിനോടനുബന്ധിച്ചു സ്പെഷൽ സെൽ രൂപീകരിച്ചു
മാത്രമല്ല,സ്വിറ്റ്സർലൻഡിലെ സാമ്പത്തിക, വിദ്യാഭ്യാസ,ഗവേഷണ വിഷയങ്ങൾ സംബന്ധിച്ച ഫെഡറൽ കൗൺസിൽ അംഗം ഗയ് പാമെലിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചനടത്തി. ഏഴംഗ എക്സിക്യുട്ടീവ് കൗൺസിലിലെ അംഗത്വം മന്ത്രിക്കു തുല്യമായ പദവിയാണ്.
Discussion about this post