വിപിന്‍ കൂടിയേടത്ത്
അനില്‍ ദവെ ജി വിടപറഞ്ഞ് 3 വര്‍ഷം
The image of any individual is never static; it is subject to the vagaries of time , waxing and waning with the doings and decision he undertakes in his life time… Anil Dave ji
ചിലര്‍ പെട്ടന്ന് നമുടെ ജീവിതത്തിലേക്ക് കയറിവരും.. നിയതിയുടെ മുന്‍ നിശ്ചയ പ്രകാരം അതിനു ചില കാരണങ്ങളും കാര്യവും ഉണ്ടാകും,, അതുപോലെ ഒന്നായിരുന്നു അനില്‍ ദവെ ജിയുടെ കടന്ന് വരവ്. നര്‍മ്മദാ നദിക്കരയിലെ നദീ കാ ഘറില്‍ ജെ നന്ദകുമാര്‍ അനില്‍ ദവെ ജിയെ കണ്ടുമുട്ടിയതെങ്ങിനെ കേരളവുമായി ബന്ധപെട്ടു എന്നതിന് കാരണം നിളാ നദിയാണ്.
നിളയെ കാണാന്‍ അനില്‍ ജി കേരളത്തില്‍ വന്നു. ആ സന്ദര്‍ശ്ശനം ചരിത്രത്തിന്റെ ഭാഗമായി, പൗരാണികമായ നമ്മുടെ പൂര്‍വികര്‍ ആരംഭിച്ച നരമ്മദാ പരിക്രമക്ക് സമാനമായ നിളാ പരിക്രമക്ക് അനില്ജിയാല് തുടക്കം കുറിച്ചു. നര്‍മ്മദയും നിളയും ഒന്നാണെന്നും അത് പ്രതിനിധാനം ചെയ്യുന്ന സംസ്കാരവും ആധ്യാത്മികതയും ഒന്നാണെന്ന തിരിച്ചറിവിന്റെ പ്രതീകമാണ് അനില്‍ജി തുടങ്ങി വെച്ച് നിള പരിക്രമ. പിന്നീട് അദ്ദേഹം ഞങ്ങളെ നര്‍മ്മദയിലേക്ക് ക്ഷണിച്ചു.
നര്‍മ്മദയുടെ ദുഃഖം ഒപ്പം നിളയുടെയും
അനില്‍ മാധവ് ദവേയുടെ വിയോഗം നല്കുന്ന ദുഃഖം നര്‍മ്മദയ്ക്ക് മാത്രമല്ല നിളയ്ക്കും കൂടിയാണ്. 2014ല്‍ അദ്ദേഹം രാജ്യസഭാംഗമായിരിക്കുമ്പോള്‍ ഭോപ്പാലില്‍ നടക്കുന്ന അന്താരാഷ്ട്ര നദി മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയിലെ നദീതീരങ്ങളില്ക്കൂടിയുള്ള അദ്ദേഹത്തിന്റെ യാത്രയില്‍ നിളയും കൂടി ഉള്‍പ്പെട്ടിരുന്നു. രണ്ടു ദിവസം നിളാതീരത്ത് തങ്ങിയ അനില്‍ ദവേ പാലക്കാട് മുതല്‍ പൊന്നാനി വരെ നിളയുടെ നീരൊഴുക്കിനൊപ്പം യാത്ര ചെയ്തു. ഗായത്രിയും കല്പാത്തിയും കണ്ണാടിയും തൂതയും നിളയില്‍ ലയിക്കുന്നതിന് അദ്ദേഹം സാക്ഷിയായി. നിളയുടെ തീരത്തെ സാംസ്കാരിക കേന്ദ്രങ്ങളായ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി വൈദിക ഗ്രാമമായ പാഞ്ഞാളില്‍ ഒരു ദിവസം തങ്ങി. അതിരാത്രത്തിന്റെ യജ്ഞഭൂമിയായ പാഞ്ഞാള്‍ ഗ്രാമവാസികളുമായി അദ്ദേഹം സംവദിച്ചു. പഞ്ചപാണ്ഡവരുടെ ഓര്‍മ്മകള്‍ ഉണര്‍ത്തിയ പാമ്പാടിയും മായന്നൂരും വള്ളത്തോളിന്റെ സമാധിയും കണ്ണന്നൂര്‍ കയവും പന്തിരുകുലത്തിന്റെ തൃത്താലയും മഹാകവി അക്കിത്തത്തിന്റെ സാന്നിദ്ധ്യവും തുഞ്ചന്‍പറമ്പും തിരുന്നാവായയും കണ്ടാണ് ഈ പരിസ്ഥിതിസ്നേഹി നിളാപരിക്രമ പൂര്‍ത്തീകരിച്ചത്. നിള കേരളത്തിന്റെ മാത്രമല്ലെന്നും മറിച്ച് ഭാരതത്തിന്റെ മുഴുവന്‍ സാംസ്കാരിക തനിമയും ഏറ്റുവാങ്ങിയ നദിയാണെന്നും അദ്ദേഹം അന്ന് പറഞ്ഞു. നിളയുടെ തീരത്തുനിന്നും വാങ്ങിയ ഓലക്കുട തിരികെ യാത്രയ്ക്ക് കൊണ്ടുപോകാന്‍ അദ്ദേഹം മറന്നില്ല. മണ്‍പാത്രങ്ങളുടെ നിര്‍മ്മാണവും നെയ്ത്തും നിളയിലെ മത്സ്യസമ്പത്തും അദ്ദേഹത്തിന്റെ ഡയറിയില്‍ സ്ഥാനം പിടിച്ചു. നിളാതീരത്തെ മഹാക്ഷത്രങ്ങളായ തിരുവില്വാമല, തിരുവഞ്ചിക്കുഴി, തിരുമറ്റക്കോട്, തൃത്താല, തിരുന്നാവായ എന്നിവിടങ്ങില്‍ ഇത്തിരിനേരം മൗനമായിരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. നിള അദ്ദേഹത്തിന് നര്‍മ്മദ തന്നെയായിരുന്നു. നിളയിലെ ഒരു തുള്ളിവെള്ളം കയ്യിലെടുത്ത് അദ്ദേഹം തന്റെ നാവില്‍ വെച്ചു. പിതൃക്കളുടെ മോക്ഷഭൂമിയായ നിളാതീരം കേരളത്തിന്റെ ഗംഗയാണെന്ന് അദ്ദേഹം വായിച്ചതായി ഓര്‍ത്തെടുത്തു. 2015ല്‍ ഭോപ്പാലില്‍ നടന്ന അന്താരാഷ്ട്ര നദീമഹോത്സവത്തില് നിളാനദിയെക്കുറിച്ചും അതിന് ഭാരതപ്പുഴ എന്ന് പേര് വന്നതും നിളാസംരക്ഷണ പ്രവര്‍ത്തനങ്ങളും അദ്ദേഹം അവതരിപ്പിച്ചു. നിളാനദി ഭാരതത്തിന്റെ നദിയാണെന്നും അതിന്റെ സംരക്ഷണം നമ്മുടെയ ബാധ്യതയാണെന്നും ആ സമ്മേളനത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പിന്നീട് 2016ല്‍ അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായപ്പോള്‍ നിളാവിചാരവേദി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ചെന്നുകണ്ട സമയത്ത് അദ്ദേഹം നിളയുടെ പാരിസ്ഥിതിക പഠനം നടത്തുന്നതിനെക്കുറിച്ച് ഞങ്ങളെ ഓര്‍മ്മപ്പെടുത്തി. പിന്നീട് നടന്ന ഒരു കൂടിക്കാഴ്ചയില്‍ നിളാപഠനം നടത്തേണ്ട മേഖലകളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് ഒരു രൂപരേഖ തയ്യാറാക്കാന്‍ അദ്ദേഹം ഞങ്ങളോടൊപ്പം സമയം കണ്ടെത്തി. 2017 ജൂണ്‍ രണ്ടിന് ചെറുതുരുത്തിയില്‍ നടക്കുന്ന ദേശീയ നദി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്താമെന്നും ആ സമ്മേളനത്തില്‍ നിള പഠനത്തിനുവേണ്ട പരസ്യസംഘത്തെ പ്രഖ്യാപിക്കാമെന്നും അദ്ദേഹം നിളാവിചാരവേദിക്ക് ഉറപ്പ് നല്‍കിയിരുന്നു.
പ്രകൃതിയെ പ്രണയിച്ച ദവേ നര്‍മ്മദയുടെ പുത്രന് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നര്‍മ്മദ പരിക്രമ പോലെ നിള പരിക്രമയും മാറുമെന്ന് അദ്ദേഹം പറയാറുണ്ട്. നിളയും നര്‍മ്മദയും ഒരുപോലെ പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം തന്റെ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു.
കോഴിക്കോട് ബിജെപി ദേശീയ എക്സിക്യൂട്ടീവിന് വന്ന സമയത്തും അദ്ദേഹം കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും സമയം കണ്ടെത്തി. നിലമ്പൂരിലെ തേക്ക് മ്യൂസിയവും കനോലി പ്ലോട്ടും അദ്ദേഹം സന്ദര്‍ശിച്ചു. കോഴിക്കോട് കണ്ടല്‍ക്കാടുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ചാലിയാര്‍ പുഴയിലൂടെ ബോട്ട് യാത്ര നടത്തിയത് അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പാരിസ്ഥിതിക പ്രശ്നങ്ങളോട് ഏറെ അനുഭാവപൂര്‍ണമായ സമീപനമാണ് അദ്ദേഹം എടുത്തിരുന്നത്. ജലം, പ്രകൃതി, കാലാവസ്ഥാവ്യതിയാനം തുടങ്ങി മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങള്‍ വികസനമെന്ന ആധുനിക കാലഘട്ടത്തിന്റെ ആവശ്യം പരിഗണിക്കുമ്പോള്‍ അദ്ദേഹം വളരെ ശ്രദ്ധയോടെയാണ് ഓരോ തീരുമാനവും എടുത്തിരുന്നത്. കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നത്തിലും ആറന്മുള വിമാനത്താവള അനുമതിയിലും മൂന്നാര്‍ കയ്യേറ്റത്തിലും കേരളത്തില്‍ ജനങ്ങള്‍ക്കനുകൂലമായ രീതിയിലാണ് അദ്ദേഹം തീരുമാനമെടുത്തത്.കേരളതത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുമായി അദ്ദേഹം തുടര്‍ച്ചയായ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പദ്മശ്രീ മഹാകവി അക്കിത്തം നമ്പുതിരി, ജലാശാസ്ത്രഞജനായ ടി എന്‍ എന്‍ ഭട്ടതിരിപ്പാട്, മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് , മുതിര്‍ന്ന സംഘപ്രചാരക് ജെ നന്ദകുമാര്‍, എന്നിവരുമായി അദ്ദേഹ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. കേരളത്തിലെ പ്രമുഖ ദിനപത്രമായ ജന്മഭൂമി ഡല്‍ഹിയില്‍ വെച്ച് നടത്തിയ ^ കേരളത്തെക്കുറിച്ചുള്ള വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം കേരളത്തെ കുറിച്ച് നടത്തിയ പ്രസംഗം ശ്രദ്ധേയമായ ഒന്നാണ്. പരിസ്ഥിതി സൗഹാര്‍ദ്ദം മായ വികസന കാഴ്ചപാടിലേക്ക് കേരള പെട്ടെന്ന് മാറണം എന്നദ്ദേഹം ഓര്‍മ്മിപ്പിച്ച്.
നര്‍മ്മദാതീരത്ത് പ്രവര്‍ത്തിക്കുന്ന നര്‍മ്മദ സമഗ്ര എന്ന പ്രസ്ഥാനം അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണ്. ”നര്മ്മദമയ്യ” എന്ന വിളികളില്‍ മുഖരിതമായ തീരങ്ങള്‍ സംരക്ഷിക്കുന്നതിനും അമരഖണ്ഡം മുതല്‍ ഗുജറാത്ത് തീരം വരെയുള്ള നര്‍മ്മദ ശുദ്ധീകരിക്കുന്നതിനും അദ്ദേഹം നടത്തിയ മുന്നേറ്റങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഹോസംഗാബാദില് നടക്കുന്ന അന്താരാഷ്ട്ര നദീമഹോത്സവത്തില് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു. 300 ലധികം നദികളെ പ്രതിനിധാനം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും അതില്‍ പങ്കെടുക്കുന്നു. ബിയോണ്ട് കോപ്പണ്ഹേഗസ് എന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആഗോള ശ്രദ്ധ നേടിയ ഒന്നായിരുന്നു. യു.എന്‍ അടക്കം നിരവധി അന്താരാഷ്ട്ര വേദികളില്‍ പരിസ്ഥിതി പ്രവര്ത്തനങ്ങളളെ കുറിച്ച് പ്രബന്ധങ്ങള്അവതരിപ്പിച്ച പി വ്യക്തിയാണ് അനില്‍ മാധവ് ദവേ.
ഭോപ്പാലിലെ ”നദി കാ ഘറില്‍” ഇനി അനില്‍ മാധവ് ദവേ ഇല്ല. നദിയുടെ ഒഴുക്ക് നിന്നപോലെ ആ പ്രവാഹവും നിലച്ചു.
ജീവിതത്തിലെ തിരിച്ചടികളെ അദ്ദേഹം നേരിട്ടത് പുതിയ കാര്യങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയാണ്.
മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് തയ്യാറാക്കിയ വില്പത്രം തന്നെ അദ്ദേഹത്തിന്റെ മഹത്വം നമ്മെ ബോധ്യപ്പെടുത്തും. പൂജനീയ ഡോക്ടര്‍ ജിയും ഗുരുജിയും ദീനദയാല്‍ജിയും ഒക്കെ പകര്‍ന്നു കൊടുത്ത ദേശീയാദര്ശത്തെ സ്വ ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിത്വമായിരുന്നു അനില്‍ ജി.
അനില്‍ജി വിടപറഞ്ഞപ്പോള്‍ വ്യക്തിപരമായി എനിക്ക് നഷ്ടപ്പെട്ടത് ഒരു പ്രതീക്ഷയാണ്, കരുത്തതാണ്, ശിവജിയെ കുറിച്ചുള്ള പുസ്തതത്തില് 3 തരം വ്യക്തികളെ കുറിച്ച് അനില്‍ജി പറയുന്നുണ്ട് അതില്‍ മൂന്നാമത്തെത് ഇങ്ങനെ ആണ്
A third category is to be found in the timeless Tradition of India. This is of those genuine seekers and seers. Who have transcended all worldly desire of aggrandizement of any kind, They carry on their task of enlightenment in a silent, selfless manner and quit the moral world when their task is done these category of leaders belonged to the completely realized state of being. അനില്‍ജി ഈ ഗണത്തില്‍ പെടുന്ന ആളാണ്..
Discussion about this post