വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം മദ്യ നിരോധനമേർപ്പെടുത്തി. മെയ് 21 ചൊവ്വാഴ്ച വൈകിട്ട് ആറു മുതലാണ് മദ്യ നിരോധനം. വോട്ടെണ്ണൽ ദിനമായ മെയ് 23 വൈകിട്ട് വരെയാണ് മദ്യ നിരോധനം നടപ്പിലാക്കുക. വോട്ടെണ്ണൽ പൂർത്തിയായ ശേഷം മദ്യശാലകൾ തുറക്കും. ബിവറേജസ്, ബാറുകൾ, കള്ളുഷാപ്പുകൾ, ഹോട്ടലുകൾ ഉൾപ്പെടെ മദ്യം ലഭ്യമാകുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിരോധനം ബാധകമാണ്.
മെയ് 23 ന് മുന്നോടിയായി എക്സൈസ് വിഭാഗം പ്രത്യേക പരിശോധന നടത്തും. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
Discussion about this post