തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പേരില്‍ ഏഷ്യാനെറ്റിലൂടെ വ്യാജ വാർത്തകൾ പുറത്ത് വിട്ടതിനെ തുടർന്ന് ചാനലിനെതിരെ നിയമനടപടികൾക്കൊരുങ്ങി പാർട്ടി .
ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മെയ് 20-നും ഫലം പുറത്തുവന്ന ശേഷം മെയ് 24-നും ശ്രീധരന്‍ പിള്ള പറഞ്ഞതായി ഏഷ്യാനെറ്റ് പുറത്തു വിട്ട വാര്‍ത്തകള്‍ വ്യാജമെന്ന് ചൂണ്ടാക്കാട്ടി ശ്രീധരന്‍പിള്ളയുടെ അഭിഭാഷകന്‍ ജോസഫ് തോമസ് ഏഷ്യാനെറ്റിന് നോട്ടീസയച്ചു. ഇക്കാര്യം ശ്രീധരൻ പിള്ളയാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത് .
ശബരിമല കർമ്മസമിതി നേതാവ് സെൻകുമാർ ഏഷ്യാനെറ്റ് ചാനലിനും അതിന്റെ മേധാവി ചന്ദ്രശേഖരനുമെതിരെ നടത്തിയ പരാമർശങ്ങൾ ശരിവെക്കത്തക്ക രീതിയിലുള്ളതാണ് ചാനലിന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും വെബ് പേജിലും 20.05.2019-നും 24.05-2019-നും ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.
Discussion about this post