കണ്ടെയ്നര്‍ കള്ളപ്പണം ഇന്ത്യയെ തകര്‍ക്കാനുള്ള ആയിരം മുറിവുകളിലൊന്നായി പാകിസ്ഥാന് ഗവണ്മെന്റിന്റേയും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐയുടേയും അധോലോക ഭീകരവാദ സംഘടനകളുടയും ഒരുമിച്ചുള്ള പ്രയത്നമായിരുന്നു അത്. ഇന്ത്യന്‍ ഗവണ്മെന്റിനുപോലും തിരിച്ചറിയാനാകാത്ത വിധത്തില്‍ ഗവണ്മെന്റുകള്ക്ക് മാത്രം ലഭ്യമാകുന്ന സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പാകിസ്ഥാനില്‍ അച്ചടിച്ച ആ പണം അധോലോക സംഘങ്ങള്‍ വഴിയും ഭീകരവാദ സംഘടനകള്‍ വഴിയും ഇന്ത്യയിലെത്തി .
ഒരു സമാന്തര സമ്പദ് വ്യവസ്ഥ ആ പണമുപയോഗിച്ച് അധോലോക ഭീകരവാദ നെക്സസ് ഇവിടെ പടുത്തുയര്‍ത്തി. പുലിവാലില്‍ പിടിച്ചപോലെയായിരുന്നു അന്നത്തെ യുപീഎ ഗവണ്മെന്റ്. ഇത്തരത്തില്‍ സമാന്തര സമ്പദ് വ്യവസ്ഥ നിലനില്ക്കുന്നു എന്ന് സമ്മതിച്ചാല്‍ ഭാരതീയ സാമ്പത്തികരംഗം ആ നിമിഷം തകരുമായിരുന്നു. വിപണിയില്‍ വിശ്വാസം നഷ്ടപ്പെട്ട് ഓഹരിവിപണി മുതല്‍ ബാങ്കുകള്‍ വരെ പൊളിഞ്ഞേനേ.
ഇതിനെ നിയന്ത്രിക്കാനാകാതെ വന്ന് പിടിച്ചാല്‍ക്കിട്ടാത്ത വിധം കുത്തനെയുള്ള വിലക്കയറ്റവും കുത്തഴിഞ്ഞ സാമ്പത്തികവ്യവസ്ഥയുമായിരുന്നു 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറുമ്പോള്‍ ഇന്ത്യയില്‍.
റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് ഒരാള്‍ക്കും പിടികിട്ടാനാവാത്ത വിധം ഒരു കുമിളപോലെ വീര്‍ത്തുവന്നു. ലോകത്തെ ഏറ്റവും വികസിതമായ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെ കണ്ണായ പ്രദേശങ്ങളിലേക്കാളും കേരളത്തിലെയൊക്കെ ഒരു ചെറുപട്ടണത്തില്പ്പോലും റിയല്‍ എസ്റ്റേറ്റ് വില ഉയര്‍ന്നു എന്നത് അമ്പരപ്പിക്കുന്നതായിരുന്നു. ലാഭകരമായ ഒരു ബിസിനസും ചെയ്യാനാകാത്ത വിധത്തില്‍ സാധാരണക്കാരന് അപ്രാപ്യമായി മാറിയ വസ്തുവില ഏത് നിമിഷവും പൊട്ടിത്തകര്ന്നേക്കാവുന്ന ഒരു കുമിളപോലെയായി. ഏത് സ്ഥലവും എത്രരൂപനല്കിയും എവിടേയും വാങ്ങാന്‍ തയ്യാറായി പെട്ടെന്ന് ഉദിച്ചുയര്‍ന്ന ഒരുകൂട്ടം ആള്ക്കാര് കണ്ടൈനര്‍ പണവുമായി യഥാര്‍ത്ഥ മൂല്യത്തിന്റെ പത്തും നൂറും ഇരട്ടി നല്കാന് കാത്തുനിന്നു.
നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള അതിശക്തമായ സാമ്പത്തികപരിഷ്കാരങ്ങളിലൂടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അതിനെ അതിജീവിച്ചത്. സാമ്പത്തികരംഗം പൂര്‍ണ്ണമായും കൈപ്പിടിയിലൊതുങ്ങി. ഒരു ദിവസം കൊണ്ട് നോട്ടുകള്‍ അസാധുവായപ്പോള്‍ കള്ളപ്പണക്കാര്‍ മാത്രമല്ല കണ്ടൈനര്‍ മണി എന്ന പാകിസ്ഥാന് കള്ളനോട്ടുകാരാണ് ആരുമറിയാതെ തകര്‍ന്ന് തരിപ്പണമായത്. അതിന്റെ വേദനയിലാണ് പല കുറുക്കന്മാരും അറിയാതെ കൂവിപ്പോയത്.
നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നായിരുന്നു ചില സാമ്പത്തിക ബുദ്ധിജീവി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.സത്യം പറഞ്ഞാല്‍ അതു ശരിയായി വന്നു. തകര്‍ന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയായിരുന്നില്ലെന്ന് മാത്രം. പാകിസ്ഥാന് സമ്പദ് വ്യവസ്ഥ കുത്തനെ തകര്‍ന്നു. ലോകത്തിന്റെ മുന്നില്‍ പിച്ചച്ചട്ടിയുമായി നടക്കുകയാണ് ഇന്ന് ഇംറാന്‍ ഖാന്.
അത് മാത്രമല്ല, പാകിസ്ഥാന് ഭീകരവാദനെക്സസിന്റെ കുരുട്ടുബുദ്ധിയിലുദിച്ച ഈ പദ്ധതി നടപ്പാക്കാന്‍ തങ്ങളുടെ മുഴുവന്‍ നെറ്റ്വര്ക്കും വിട്ടുകൊടുത്തത് ദാവൂദ് ഇബ്രാഹീമും കൂട്ടരുമായിരുന്നു. ആ അധോലോകത്തിനേയും ഭീകരവാദ കൂട്ടാളികളേയും അതിശക്തമായി മോദി ഗവണ്മെന്റ് അടിച്ചൊതുക്കി. പലരേയും പിടിയിലാക്കി. അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഇന്റലിജന്‍സ് സംഘം ഇന്ത്യയിലെ അവരുടെ കൂട്ടാളികളേയൊക്കെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. സാമ്പത്തിക കൂട്ടാളികളെ റവവ്യു ഇന്റലിജന്‍സ് മുതല്‍ എന്‍ഫോഴ്സുമെന്റുകാര്‍ വരെ കുടുക്കിലാക്കി.
ഇന്നലെ ആ കണ്ണിയിലെ ഒരു വലിയ മീനെത്തന്നെ നേപ്പാളില്‍ വച്ച് ഡോവലിന്റെ കുട്ടികള്‍ വലയിലാക്കി. യൂനുസ് അന്‍സാരി. കള്ളനോട്ട് ഇന്ത്യയിലെത്തിച്ച് വിതരണം ചെയ്യുന്നതില്‍ ദാവൂദ് സംഘത്തിന്റെ പ്രധാന കയ്യാളായി നിന്നത് അയാളാണ്. നോട്ടുനിരോധനത്തിനു ശേഷവും ചെറിയതോതില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന കള്ളനോട്ട് കച്ചവടത്തിനായി പാകിസ്ഥാനില്‍ നിന്ന് ഖത്തര്‍ വഴി കാഠ്മണ്ഡുവിലെത്തിയപ്പോഴാണ് വെള്ളിയാഴ്ച അന്‍സാരിയും കൂടെയുള്ള അഞ്ചുപേരും നേപ്പോളില്‍ അറസ്റ്റിലായത്.
അനേകം കേസുകളില്‍ ഇതിനുമുന്‍പും പിടിയിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര തെളിവുകള്‍ ഇയാള്‍ക്കെതിരേ ഉണ്ടായിരുന്നില്ല. പക്ഷേ ഇത്തവണ കൈയ്യോടെയാണ് പിടികൂടിയത്. നാലു സ്യൂട്ട്കേയ്സുകളിലായി നിറച്ച ഏഴുകോടി അറുപത്തേഴു ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സിയും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 2000 രൂപയുടെ വ്യാജനോട്ടുകളായിരുന്നു ഉണ്ടായിരുന്നത്.
Discussion about this post