രണ്ടാം മോദി മന്ത്രിസഭയിലെ ‘ ബേബി’യായി സ്മൃതി ഇറാനി. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 58 അംഗ മന്ത്രിസഭയില്‍ ഏറ്റവും പ്രായക്കുറവ് അമേത്തിയില്‍ നിന്നുമുള്ള ലോകസഭാംഗം സ്മൃതി ഇറാനിയ്ക്കാണ്. 43 വയസ്സ് . കേന്ദ്ര മന്ത്രിസഭയുടെ ശരാശരി പ്രായം 60 വയസ്സാണ്.
ലോക് ജനശക്തി പാർട്ടി നേതാവ് റാം വിലാസ് പസ്വാനാണു മന്ത്രിസഭയിലെ മുതിർന്നയാൾ 73 വയസ്സ് . 71 വയസ്സുള്ള തവര്‍ ചന്ദ് ഗെലോട്ടും , സന്തോഷ് കുമാര്‍ ഗങ്വാറുമാണു തൊട്ടുപിന്നിൽ.
അനുരാഗ് സിങ് ഠാക്കൂർ (44), മൻസുഖ് മാണ്ഡവിയ, സഞ്ജീവ് കുമാർ ബല്യാൻ (ഇരുവർക്കും 46), കിരൺ റിജിജു (47), പുതുമുഖക്കാരായ രാമേശ്വർ തേലി, ദേബശ്രീ ചൗധരി (ഇരുവർക്കും 48) എന്നിവരാണു സ്മൃതിക്കു തൊട്ടുമുന്നിലുള്ളത്.
മുന്‍സർക്കാരിലെ പല കേന്ദ്രമന്ത്രിമാരെയും ഒഴിവാക്കിയതോടെയാണു മോദി മന്ത്രിസഭ താരതമ്യേന ‘ഇളപ്പ’മായത്.മുതിർന്ന നേതാക്കളായ അരുൺ ജയ്റ്റ്ലി (66), സുഷമ സ്വരാജ് (67) എന്നിവർ ആരോഗ്യകാരണങ്ങളാൽ പുതിയ മന്ത്രിസഭയിൽനിന്നു വിട്ടുനിന്നതോടെ പ്രായമേറിയവരുടെ എണ്ണം കുറഞ്ഞു
ആരോഗ്യമന്ത്രിയായിരുന്ന അനുപ്രിയ പട്ടേൽ (38) ആയിരുന്നു ഒന്നാം മോദി സർക്കാരിലെ ഏറ്റവും പ്രായക്കുറവുള്ള കേന്ദ്രമന്ത്രി.
ശിവസനേ നേതാവ് ആനന്ദ് ഗീഥെ (68), ഹരിയാനയിലെ മുതിർന്ന നേതാവ് ചൗധരി ബിരേന്ദർ സിങ് (73), രാധാമോഹൻ സിങ് (70), അൽഫോൻസ് കണ്ണന്താനം (65) തുടങ്ങിയവരും ഒന്നാം മന്ത്രിസഭയില്‍ ഉണ്ടായി കേന്ദ്രമന്ത്രി പദം നഷ്ടപ്പെട്ടവരാണ്.
Discussion about this post