അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സഹായി സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിനു പിന്നിൽ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട പൂർവവൈരാഗ്യമാണെന്ന് യുപി പൊലീസ്.
കൊലയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവുകൾ കിട്ടിയിട്ടില്ലെന്നും കേസിലെ 5 പ്രതികളെയും പിടികൂടിയതായി യുപി ഡിജിപി ഒ.പി.സിങ്ങും അമേഠി എസ്.പി. രാജേഷ് കുമാറും പറഞ്ഞു.
പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുണ്ട്. വസീം, നസീം, അതുൽസിങ് (ഗോലു), രാമചന്ദ്ര, ധർമ നാഥ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ധർമനാഥ് ഗുപ്ത ഗൂഢാലോചനക്കേസിൽ പ്രതിയാണ്.ധർമനാഥ് ഗുപ്തയ്ക്കും രാമചന്ദ്രയ്ക്കും സുരേന്ദ്രസിങ്ങുമായി പൂർവവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി .ധർമനാഥ് ഗുപ്ത ഗ്രാമത്തലവനാകുന്നതിനെ സുരേന്ദ്ര സിങ് എതിർക്കുകയും. മറ്റൊരാളെ പിന്തുണയ്ക്കുകയും ചെയ്തത് എതിർപ്പിന് കാരണമായതായി പൊലീസ്പറഞ്ഞു .
Discussion about this post