പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് അലങ്കോലപ്പെടുത്തിയ പാക് നടപടിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രതികരിച്ചു. ഇഫ്താര്‍ സംഗമത്തിനെത്തിയ നയതന്ത്ര പ്രതിനികളെ തടഞ്ഞത് സമാധന ചര്‍ച്ചയ്ക്കു പോലും തിരിച്ചടിയാണെന്നും ഹൈക്കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
പാക്സ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശനിയാഴ്ച സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കാനെത്തിയവരെയാണ് പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു മടക്കി അയച്ചത്. പാക്കിസ്ഥാനിലെ സെറേന ഹോട്ടലിലായിരുന്നു ഇഫ്താര്‍ സംഗമം. ഹോട്ടല്‍ വളഞ്ഞ പാക്ക് ഉദ്യോഗസ്ഥര്‍ പരിപാടിക്കെത്തിയ നൂറ് കണക്കിനുപേരെ ഉപദ്രവിച്ചതായും ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനര്‍ അജയ് ബിസാരിയ പാക് സർക്കാരിന് കത്ത് നൽകി.സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തണമെന്നും പാക് സർക്കാരിന് നൽകിയ കത്തിൽ ബിസാരിയ ആവശ്യപ്പെട്ടു. നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ അപമാനിച്ചു. ഇത് നയതന്ത്ര ബന്ധത്തിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും എല്ലാ അതിഥികളോടും ക്ഷമ ചോദിക്കുന്നതായും ബിസാരിയ പറഞ്ഞു. ഏറെ ആശങ്കയുണ്ടാക്കുന്നതാണ് പാകിസ്ഥാന്റെ നടപടി. പാകിസ്ഥാൻ നടത്തിയതു നയതന്ത്ര തത്വങ്ങളുടെ ലംഘനം മാത്രമല്ല, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുന്ന നീക്കം കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post