മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അബ്ദുള്ള കുട്ടിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. നേതൃത്വം നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് അബ്ദുള്ളക്കുട്ടി മറുപടി നല്‍കിയിരുന്നില്ല.എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയും വികസന അജണ്ടയുമാണ് ബിജെപിക്ക് വന്‍ വിജയം സമ്മാനിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മോദി ഭരണത്തില്‍ ഗാന്ധിയന്‍ മൂല്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നു. പദ്ധതി വഴി ശൗച്യാലയങ്ങള്‍ നല്കിയതും ഉജ്ജ്വല്‍യോജന പദ്ധതി വഴി പാചകവാതക കണക്ഷന് നല്‍കിയതുമെല്ലാം അബ്ദുള്ളക്കുട്ടി ഉദാഹരണമായി ഫേസ്ബുക്കില്‍ കുറിച്ചു.
ഇതേത്തുടർന്ന് വി.എം സുധീരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post