ജലക്ഷാമം കടുത്തതോടെ ചെന്നൈ നഗരത്തില്‍ നിന്നും താമസക്കാര്‍ പാലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. കുടിക്കാനുള്ള വെള്ളം പോലും കിട്ടാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള ബന്ധുവീടുകളിലേക്കും നഗരജീവിതം ഉപേക്ഷിച്ച് ഗ്രാമത്തിലേക്കും നഗരവാസികള്‍ പോവുകയാണ്. പലരും തിരക്കുള്ള ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് കേരളത്തിലെയും കര്‍ണാടകയിലേയും ബന്ധുക്കളുടെ വീടുകളില്‍ സന്ദര്‍ശിക്കുകയാണ്.
ഇത്തരത്തില്‍ അവധിക്കാലം ചെലവഴിക്കാനായി പോയവര്‍ നഗരത്തിലെ ജലത്തിന്റെ ക്ഷാമം കാരണം അവധി നീട്ടിയെടുക്കുകയാണ്. കഠിനമായ വേനലിനെ തുടര്‍ന്ന് ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതിനാല്‍ ചെന്നൈ നഗരം കടുത്ത ജലക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നത്. നഗരത്തിലെ ജലവിതരണം ദിവസം മൂന്ന് മണിക്കൂര്‍ മാത്രമായി ചുരുക്കി. കൃത്യമായി വെള്ളം എപ്പോഴാണ് വരുന്നതെന്ന് അറിയാനുള്ള സൗകര്യവുമില്ല. പലപ്പോഴും വീട്ടിലുള്ളവര്‍ ജോലിസ്ഥലങ്ങളില്‍ ആയിരിക്കുന്ന സമയത്താണ് വെള്ളം വരുന്നത് അത് കൊണ്ട് തന്നെ ശേഖരിച്ചു വെക്കാനും കഴിയാത്തത് സ്ഥിതി ഗുരുതരമാക്കുകയാണ്.
നഗരത്തിലേക്ക് ജലവിതരണം നടത്തുന്ന നാല് ജലസ്രോതസാണ് വറ്റിവരണ്ടത്. കുടിക്കാന്‍ പോലും ജലം ലഭിക്കാത്ത അവസ്ഥയിലാണ് നഗരവാസികള്‍ പലരും പലായനം തുടങ്ങിയത്. 2017 ല്‍ ലഭിച്ച കുറവ് മഴയും 2018 ലെ മണ്‍സൂണ്‍ ലഭിക്കാത്തതും ഭൂഗര്‍ഭജലത്തിന്റെ തോത് വളരെ കുറച്ചിട്ടുണ്ട്.
ഈ മാസത്തില്‍ തന്നെ ചെന്നൈ , കാഞ്ചിപുരം ഉള്‍പ്പടെ 17 ജില്ലകളാണ് തമിഴ്നാട് സര്‍ക്കാര്‍ വരള്‍ച്ചബാധിത പ്രദേശമായി വിലയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ഈ ജില്ലകളില്‍ മഴ കിട്ടിയത് 19 മുതല്‍ 59 ശതമാനം വരെയാണ്.
Discussion about this post