ആദായനികുതി വകുപ്പിലെ 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിച്ച് പുറത്ത് പോകുവാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം . ധനമന്ത്രിയായി നിര്‍മ്മല സീതാരാമന് ചുമതലയേറ്റ് ആദ്യം സ്വീകരിച്ച തീരുമാനങ്ങളില്‍ ഒന്നാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന.
അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക പീഡനാരോപണം ഉൾപ്പടെ നേരിടുന്ന ഒരു ചീഫ് കമ്മീഷണറും പ്രിൻസിപ്പൽ കമ്മീഷണർമാരും കമ്മീഷണറുമടക്കം ഉദ്യോഗസ്ഥരോടാണ് പുറത്ത് പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ തന്നെ കാബിനറ്റ് സെക്രട്ടേറിയറ്റും സെൻട്രൽ വിജിലൻസ് കമ്മീഷനും പലവകുപ്പുകളുടെയും വിജിലന്‍സ് മേധാവികള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കേണ്ട ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നേരത്തെ നിര്‍ദ്ദേശം കൊടുത്തിരുന്നു.
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് പെന്ഷന് റൂള്‍ പ്രകാരമാണ് ഇവരോട് നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പുറത്ത് പോകുന്ന ഉദ്യോഗസ്ഥര്‍ ഇവരാണ്
- അശോക് അഗർവാൾ (IRS 1985) ആദായനികുതി വകുപ്പ് ജോയന്റ് കമ്മീഷണർ – അഴിമതിയും വൻ ബിസിനസ്സുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതുമുൾപ്പടെ ഗുരുതരമായ ആരോപണങ്ങൾ
- എസ് കെ ശ്രീവാസ്തവ (IRS 1989), അപ്പീൽ കമ്മീഷണർ (നോയ്ഡ) – കമ്മീഷണറർ റാങ്കിലുള്ള രണ്ട് വനിതാ ഐആർഎസ് ഉദ്യോഗസ്ഥർ ശ്രീവാസ്തവയ്ക്കെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ചിരുന്നു.
- ഹൊമി രാജ്വംശ് (IRS 1985) – മൂന്ന് കോടിയോളം രൂപയുടെ അനധികൃതസ്വത്ത് സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സമ്പാദിച്ചതായി കണ്ടെത്തി.
- ബി ബി രാജേന്ദ്ര പ്രസാദ് – ചില കേസുകളിൽ പണം വാങ്ങി ഒത്തു തീർപ്പിനും പ്രതികൾക്ക് അനുകൂലമായി അപ്പീൽ നൽകാനും ശ്രമിച്ചെന്ന കേസ്.
മറ്റുദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍
അജോയ് കുമാർ സിംഗ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസൂ രവീന്ദർ, വിവേക് ബത്ര, ശ്വേതാഭ് സുമൻ, രാം കുമാർ ഭാർഗവ.
Discussion about this post