പട്ന : ബീഹാറിലെ പട്നയില്‍ വസ്ത്ര വ്യാപാരിയെയും കുടുംബത്തെയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വ്യാപാരിയും ഭാര്യയും ഒരുമകളുമാണ് മരിച്ചത്. ഒരു വയസ്സുള്ള മകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണം ആത്മഹത്യയാണെന്നാണ് നിഗമനം.
നിഷാന്ത് സരഫ് എന്ന 38 കാരനായ ബിസിനസ്സുകാരനാണ് കുടുബത്തെ വെടിവെച്ച ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ അല്‍കാ സരോഫ് (35), മകള്‍ അനന്യ (4 എന്നിവരാണ് ഇയാൾക്കൊപ്പം കൊല ചെയ്യപ്പെട്ടത് . പറ്റ്നയിലെ കിഡ്വായി നാഗറില് ആണ് സംഭവം .ഒരു വയസ്സുള്ള മകന് ഇഷാന്റെ നില ഗുരുതരമാണ്. വെടിവെയ്ക്കാനായി ലൈസന്‍സ്സുള്ള തോക്ക് ഉപയോഗിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തതായി ഐ.ജി സുനില്‍ കുമാര്‍ പറഞ്ഞു
നാലു ദിവസത്തെ വിനോദയാത്രയ്ക്ക് ശേഷം തിരിച്ചെത്തിയതിനു പിന്നാലെയാണ് മരണം. പട്നയിലെ ഖൈത്താന്‍ മാര്‍ക്കറ്റില്‍ ഇവര്‍ക്ക് വിലയൊരു വസ്ത്രവ്യാപാര കടയുണ്ട്.കുടുംബത്തിന് സ്വന്തമായി പട്നയിലെ ജുവലറി ഷോപ്പുകളും ഷോപ്പിംഗ് കോംപ്ലക്സുകളും ഉണ്ട്.
അപകടത്തെ സംബന്ധിച്ച് വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. മരണ വിവരം ആദ്യം അറിയുന്നത് അയൽ വാസികളാണെന്നും അതല്ല ബന്ധുക്കളാണെന്നുമാണ് വാദം. വീടിന്റെ പ്രധാന താക്കോൽ ഉപയോഗിച്ച് വീട് തുറന്നവരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ അന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. നിഷാന്തും കുടുംബവും മൂന്നാമത്തെ നിലയിലായിരുന്നു. താഴത്തെ നിലയില്‍ അദ്ദേഹത്തിന്റെ സഹോദരനും മറ്റു ബന്ധുക്കളുമാണ് താമസിച്ചിരുന്നത്.
Discussion about this post