പെരിയ ഇരട്ട കൊലപാതക കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കോടതി വിമര്‍ശിച്ചത്. ഇനിയും ഒഴിവുകഴിവുകള്വേണ്ടെന്നും കേസ് മാറ്റിവെയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.കേസ് ഇന്ന് 3 മണിക്ക് വീണ്ടും പരിഗണിക്കും.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ ഡിജിപി ഓഫീസിന് വീഴ്ച പറ്റിയെന്ന് കോടതി ചൂണ്ടികാട്ടി.അതേസമയം കേസ് പരിഗണിക്കുമ്പോള്‍ ഡിജിപി ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
കാസർകോട് പെരിയ ഇരട്ടക്കൊലപാതകകേസില്‍ സിപിഎം പ്രവർത്തകരായ മൂന്നുപേരുടെ ജാമ്യഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. കേസിലെ രണ്ട്, മൂന്നും, പത്ത് പ്രതികളാണ് ഹർജി സമർപ്പിച്ചത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം പൂർത്തിയാകാത്തതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരിച്ച കൃപേഷിന്റെയും ശരത്തിന്റെയും മാതാപിതാക്കൾ ആണ് ഹർജി നൽകിയിരിക്കുന്നത്.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി
Discussion about this post