നീരവ് മോദിയ്ക്ക് ജാമ്യമില്ല.ഇത് നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നേത്.യു കെ റോയല്‍ കോടതിയാണ് ജാമ്യം നിരസിച്ചത്.
നീരവ് മോദി പണം തിരിച്ചടയ്ക്കാൻ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് യുകെ റോയൽ കോടതി നാലാം തവണയും നീരവിന്റെ ജാമ്യാപേക്ഷ തള്ളിയത്.
48 കാരനായ നീരവ് മോദി വാന്ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്കിയാല് ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കഴിഞ്ഞ തവണ ജാമ്യം തള്ളിയപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു.
ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞിരുന്നു.
മാര്‍ച്ച് 19നാണ് നീരവ് മോദി ലണ്ടനില്‍ സ്കോര്‍ട്ട്ലണ്ട് യാര്‍ഡില്‍ അറസ്റ്റിലായത്. നീരവ് മോദിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നീരവിനെ അറസ്റ്റ് ചെയ്തതത്.
Discussion about this post