ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് യാത്രക്കാരുടെ കൈയടി.വിമാനം വൈകിയെങ്കിലും യാത്രക്കാർക്ക് ഭക്ഷണം നൽകിയ മുഖ്യമന്ത്രിയുടെ നടപടിയാണ് കൈയടി നേടിയത്. മുബൈ ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഗോവയിലേക്കുളള എയർ ഇന്ത്യ വിമാനം വ്യാഴാഴ്ച നാല് മണിക്കൂറോളം വൈകിയിരുന്നു.
വിവരം അറിഞ്ഞ മുഖ്യമന്ത്രി ഉടനെ എയർപോർട്ട അധികൃതരോട് സംസാരിച്ച് യാത്രക്കാർക്ക് രാത്രി ഭക്ഷണം ഉറപ്പാക്കുക ആയിരുന്നു അദ്ദേഹം.രാത്രി 9.30 പുറപ്പെടേണ്ട വിമാനം നാല് മണിക്കൂറോളം വൈകി 3.30 ന് ആണ് ഗോവയിലെത്തിയത്. വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഗോവ ഫോർവാർഡ് പാർട്ടി അംഗം കേതൻ ഭാത്തികർ ആണ് വിവരം സാവന്തിനെ വിളിച്ച് അറിയിക്കുന്നത്. ഇന്ത്യൻ കേബാബ് ഗ്രിൽ റസ്റ്റോറന്റിൽ നിന്നുമാണ് അധികൃതർ ഭക്ഷണം എത്തിച്ചത്.
വിവിധ ആവശ്യങ്ങൾക്കായി ന്യൂഡൽഹിയിലേക്ക് പോയിരുന്ന സാവന്ത് അവിടെ നിന്നാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. രാത്രി 1.13 ആണ് മുഖ്യമന്ത്രിയെ വിളിച്ചതെന്ന് ഭാത്തികർ പറയുന്നു. ഫോണിൽ രണ്ട് ബെല്ലടിച്ചപ്പോഴേക്കും അദ്ദേഹം എടുത്തു. 1.27 ഓടെ ഭക്ഷണം ഞങ്ങൾക്ക് എല്ലാവർക്കും ലഭിച്ചു. 30 മിനിറ്റിനുളളിൽ വിമാനം സർവ്വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 3.30 ഓടെ ഞങ്ങൾ ഗോവയിൽ എത്തി.ഗോവയിലെത്തുന്നതുവരെ സാവന്ത് വിവരങ്ങൾ തിരക്കിയിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
Discussion about this post