നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരായ പുതിയ നടപടികളുമായി മോദി സർക്കാർ . ഇതിന്റെ ആദ്യപടിയായി ചില തീരുമാനങ്ങള്‍ തിങ്കളാഴ്ച തുടക്കമിട്ടു.
വിദേശ ബാങ്ക് അക്കൗണ്ടുകളിലും മറ്റും പണം നിക്ഷേപിച്ച് അനധികൃത ഇടപാടുകൾ നടത്തുന്നവർക്ക് നിശ്ചിത തുക കോംപൗണ്ടിങ് ഫീസായി നൽകി രക്ഷപ്പെടാനുള്ള പഴുതാണ് അടച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ( സിബിഡിടി) കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ, 30 പേജുകളിലുള്ള പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ മാർഗനിർദ്ദേശങ്ങൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നു.
വെളിപ്പെടുത്താത്ത വിദേശ ബാങ്ക് ഇടപാടുകളോ നിക്ഷേപങ്ങളോ കണ്ടെത്തിയാൽ ക്രമപ്പെടുത്തൽ തുക (കോംപൗണ്ടിങ് ഫീസ്) അടച്ച് രക്ഷപെടുന്ന രീതിക്കാണ് തിങ്കളാഴ്ച മുതൽ മാറ്റം വരുന്നത്. 2015ലെ കള്ളപ്പണ വിരുദ്ധ നിയമം ( ആന്റി–ബ്ലാക്ക് മണി ആക്ട്) ക്രമപ്പെടുത്തൽ തുക അടയ്ക്കുന്നത് നിയമവിരുദ്ധമാക്കിയിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ കണ്ടെത്തുന്ന തുകയുടെ 30 ശതമാനം നികുതിയും പിഴയും കൂടി അടച്ച് ബാക്കി നിയമനടപടികളിൽ നിന്ന് ഒഴിവാകുന്ന രീതി തുടർന്നിരുന്നു. എന്നാൽ ഇനിമുതൽ ഇതു സാധ്യമല്ലെന്നാണ് സിബിഡിടിയുടെ പുതിയ നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത്.
വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങൾ, വരുമാനം, കള്ളപ്പണം വെളുപ്പിക്കൽ, തെറ്റായ ക്രയവിക്രയ രേഖകൾ സമർപ്പിക്കുക തുടങ്ങി കാറ്റഗറി ബിയിൽ സിബിഡിടി ഉൾപ്പെടുത്തിയ കുറ്റങ്ങൾ ചെയ്യുന്നവർക്കെല്ലാം കർശനമായ നടപടികൾ നേരിടേണ്ടതായി വരും. വീഴ്ച കണ്ടെത്തുന്ന ഉദ്യോഗസ്ഥന് കുറ്റത്തിന്റെ തോത് അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കാം
Discussion about this post