ലൈംഗീക പീഡന പരാതിയെ തുടർന്ന ഒളിവിൽ കഴിയുന്ന ബിനോയ് കോടിയേരി കേരളം വിട്ടുവെന്ന് സൂചന. വിദേശ രാജ്യങ്ങളിലേക്ക് കടക്കാനുളള സാധ്യത കണക്കിലെടുത്ത് വിമാന താവളങ്ങളിൽ പോലീസ് ജാഗ്രത ശക്തമാക്കി. ബിനോയ് കണ്ടെത്തുന്നതിനുളള നടപടികളെല്ലാം മുബൈ പൊലീസ് എടുത്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി. കേരളത്തിലുളള മുബൈ പൊലീസ് സംഘം തെളിവ് ശേഖരണത്തിന് പരിശോധന തുടരും.യുവതി നല്കിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂവെന്നാണ് അടുത്ത വൃത്തങ്ങൾ പറഞ്ഞത്.
യുവതി സ്റ്റേഷനിൽ നേരിട്ട് എത്തി കേസിന്റെ പുരോഗതി അന്വേഷിക്കുന്നുണ്ട്. ഓഷിവാര സ്റ്റേഷനിൽ പൊലീസ് പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നു.
കഴിഞ്ഞ ഡിസംബറിൽ യുവതി വക്കീൽനോട്ടീസ് അയച്ചതിന് ശേഷം ബിനോയിയും അമ്മയും മുംബൈയിൽ ഒത്തുതീർപ്പു ചർച്ചകൾക്കായി എത്തിയിരുന്നുവെന്ന് യുവതിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു.
കോടിയേരി ബാലകൃഷ്ണനുമായും വിഷയം ചർച്ച ചെയ്തിരുന്നു എന്നും യുവതി ആരോപിക്കുന്നു. എന്നാൽ കോടിയേരി ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
ബിഹാര്‍ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്കി വർഷങ്ങളോളം ബിനോയി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകനുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.
Discussion about this post