ലൈംഗീക പീഡന കേസ് പരാതിയിൽ ഒളിവിൽ കഴിയുന്ന ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഉച്ചയ്ക്ക മൂന്ന് മണിക്ക് മുംബൈ സെക്ഷൻ കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. അഡീഷണൽ സെക്ഷൻ ജഡ്ജ് എം.എച്ച്. ഷെയ്ക്കാണ് വിധി പറയുന്നത്. ആറ് ദിവസത്തോളമായി ബിനോയ് ഒളിവിലാണ്. തിങ്കളാഴ്ചത്തെ വിധി നിർണായകം ആകും.
2009 മുതൽ 2015 വരെ ബിനോയിയും യുവതിയും ഭാര്യഭർത്താക്കന്മാരെ ജീവിച്ചതു കൊണ്ട് ബലാത്സംഗ കുറ്റം നില നിൽക്കില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. പ്രതിഭാഗത്തിന്റെ അഭിഭാഷകൻ അശോക് ഗുപ്തയാണ്. വിവാഹവാഗ്ദാനം നൽകി ചൂഷണം ചെയ്യുന്നത് പീഡനം തന്നെയാണ് എന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.
തെളിവുകൾ ശക്തമായതിനാൽ ജാമ്യം കിട്ടില്ല എന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു.ബിനോയ് യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകൾ കുടുംബം പുറത്ത് വിട്ടിരുന്നു. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് രേഖപ്പെടുത്തിയ വിവിരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Discussion about this post