രണ്ടു വർഷം കൊണ്ട് ഒരു കോടി വീടുകൾ നിർമ്മിച്ച് നൽകുമെന്ന് കേന്ദ്ര പാർപ്പിട മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന സ്കീമിന്റെ കീഴിലാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്.
നഗര പ്രദേശങ്ങളിൽ 2022 ഓടെ ഒരു കോടി വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യം.പാർപ്പിട വകുപ്പ് മന്ത്രി ഹർദ്ദീപ് സിങ്ങ് പൂരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. ഇതിൽ പണിതീരുന്ന വീടുകൾ അടുത്ത വർഷം പകുതിയോടെ നൽകാനാണ് ലക്ഷ്യമിടുന്നത്.
81 ലക്ഷം വീടുകൾക്ക് കൂടി അടുത്തു തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോടി വീടുകൾ പൂർത്തികരിക്കുന്നതിന് 4.83 ലക്ഷം കോടി രൂപ ആവശ്യമാണ്. ഇതു വരെ 6.32 ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
എല്ലാവർക്കും വീടെന്ന സ്വപ്നം സഫലമാകുന്നതു വരെ ഒരു കല്ലും പോലും കളയില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. നഗരത്തിൻെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ആവശ്യം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post