ലൈംഗീക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വ്യാഴാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിക്കും. വൈകീട്ട് മൂന്നിന് അഡീഷണൽ സെക്ഷൻസ് ജഡ്ജ് എം.എച്ച്.ഷെയ്ക്ക് ആണ് ഹർജി പരിഗണിക്കുന്നത്.
ബിഹാർ സ്വദേശിയെ വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.
പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്, ഭീഷണിപ്പെടുത്തി പണം തട്ടലാണ് ലക്ഷ്യം എന്നീ വാദങ്ങളാണ് പ്രതിഭാഗം ഉയർത്തുന്നത്.
മുബൈ പോലീസ് മൊഴിയെടുക്കാൻ കേരളത്തിലെത്തിയപ്പോൾ മുതൽ ഒളിവിലാണ് ബിനോയ് കോടിയേരി. ജൂൺ 13 നാണ് മുബൈ ഓഷിവാര സ്റ്റേഷനിൽ യുവതി പീഡന പരാതി നൽകിയത്. കഴിഞ്ഞ വെളളിയാഴ്ച ഡൻഡോഷി സെക്ഷൻസ് കോടതിയിൽ ബിനോയ് ജാമ്യ ഹർജി സമർപ്പിക്കുകയായിരുന്നു.
അഞ്ച് കോടിയാണ് നഷ്ട പരിഹാരമായി ചോദിക്കുന്നത്. ബിനോയ്് തന്നെ കല്യാണം കഴിച്ചെന്നാണ് യുവതി പറയുന്നത്. ഇതിന്റെ തെളിവുകളും യുവതി ഹാജരാക്കിയിരുന്നു. ഇവരുടെ പാസ്പോർട്ടിലും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും ബിനോയ് കോടിയേരിയുടെ പേരുണ്ട്. 2015 ജനുവരി 28 ന് മുബൈ നോട്ടറിക്ക് മുൻപാകെ വിവാഹം ചെയ്തതായി സത്യവാങ്ങ് മൂലം രേഖപ്പെടുത്തി എന്നും യുവതി പറയുന്നു.
യുവതിയും ബിനോയിയും ഒന്നിച്ച് താമസിച്ചതിന്റെ രേഖകൾ പൊലീസ് കോടതിയിൽ നൽകിയിട്ടുണ്ട്. ബിനോയ് വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
Discussion about this post