പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാവിലെ ജി-20 ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിനായി മോദി ഓസ്ക്കയിൽ എത്തി. ഓസ്കയിലെ സ്വിസോട്ടൽ നാനക്കി ഹോട്ടലിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിന് ഇന്ത്യൻ പ്രതിനിധികൾ എത്തിച്ചേർന്നിരുന്നു.ജി-20 ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിന് ഒസാക്കയിൽ എത്തിച്ചേർന്നു. ഇവിടെ ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹാർദ്രമായ വരവേൽപ്പിന് നന്ദി എന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ഷിൻസോ ആബെയും ഒസാക്കയിൽ എത്തിച്ചേർന്നിട്ടുണ്ട്.ജി-20 ഉച്ചക്കോടിയുടെ ഭാഗമായുളള
ഉഭയകക്ഷി രാജ്യങ്ങളുടെ യോഗങ്ങളിൽ ആബെയും പങ്കെടുക്കും.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംബ് ഉൾപ്പടെയുളള രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഫ്രാൻസ്, ജപ്പാൻ,ഇൻഡോനേഷ്യ, യു.എസ്,തുർക്കി ഉൾപ്പടെയുളള പത്തോളം രാജ്യങ്ങളുമായി ഉഭയകക്ഷി യോഗങ്ങൾ പ്രധാനമന്ത്രി നടത്തും.
ഇന്ത്യ,റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി ചർച്ച ഉണ്ടാകും. മനുഷ്യ കേന്ദ്രീകൃതമായ ഭാവി സമൂഹം എന്നതാണ് ഉച്ചക്കോടിയുടെ തീം. യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ, അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, റഷ്യ, ജർമ്മിനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ,മെക്സിക്കോ, കൊറിയ, സൗത്ത് ആഫ്രിക്ക, റഷ്യ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യയെയും ജപ്പാനെയും കൂടാതെ ജി-20 ഉച്ചക്കോടിയിൽ പങ്കെടുക്കുന്നത്.
Discussion about this post