തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഡി.ആർ.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസ് ഉൾപ്പടെയുളള വകുപ്പിലെ ആളുകൾ ഉൾപ്പട്ടതിനാൽ ആണ് സി.ബി.ഐ സമാന്തരമായി അന്വേഷിക്കുന്നത്.
ഡ്യൂട്ടി ഷിഫ്റ്റ് സൂപ്രണ്ടിന്റെ ഇടപെടലുകളെ കുറിച്ചാണ് സി.ബി.ഐ ഉദ്യോഗസ്ഥരോട് ചോദച്ച് അറിഞ്ഞത്. മുഖ്യ ഇടപാടുകാർ ദുബായിലാണെന്ന നിഗമനത്തിലാണ് സി.ബി.ഐ. ഇതേ നിലപാട് തന്നെയാണ് ഡി.ആർ.ഐയ്ക്കും. വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണൻ വഴി ഇയാളുടെ സഹായത്തോടെയാണ് കോടികണക്കിന് രൂപയുടെ സ്വർണ്ണം കടത്തിയത്. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സാമ്പത്തിക ഇടപാടിന്റെ തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല.
അഡ്വ ബിജുവും സംഘവുമാണ് രാധാകൃഷണന്റെ സഹായത്തോടെ വിമാനത്താവളം വഴി സ്വർണം കടത്തിയത്. സ്വർണ കടത്ത് നടന്നപ്പോഴെല്ലാം രാധാകൃഷ്ണൻ എക്സറേ പോയിന്റിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണം കടത്തിയ കേസിൽ ജ്വല്ലറി മാനേജർ അബ്ദുൾ ഹക്കിമിനെയാണ് പിടികൂടാനുളളത്. പ്രകാശൻ തമ്പിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
Discussion about this post