ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദം ഇല്ലാതെ എടുക്കാൻ ശ്രമിച്ചതിന് മൂന്ന് പേർക്കെതിരെ പരാതി. ബിർമിംഗ്ഹാമിൽ ടീം താമസിച്ചിരുന്ന ഹോട്ടലിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് പരാതി. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷമുളള ദിവസമാണ് സംഭവം.
പരിശീലനത്തിന് ശേഷം ഭാര്യമാരോടൊപ്പം താരങ്ങൾ ഷോപ്പിങ്ങിന് ഇറങ്ങിയിരുന്നു. ഹോട്ടലിൽ മറ്റ് മുറികളിൽ താമസിച്ചിരുന്ന മൂന്ന് പേർ അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും ഫോട്ടോ എടുക്കൽ തുടരുകയായിരുന്നു. ഇതാണ് പരാതി നൽകാൻ കാരണം.
ടീം മാനേജർ ഹോ്ട്ടൽ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്ന് മൂന്ന് പേരെയും താക്കിത് ചെയ്തു. ഇവരുടെ വിവരങ്ങൾ ഇതു വരെ ഹോട്ടൽ അധികൃതർ പുറത്തു വിട്ടിട്ടില്ല.എം.എസ്.ധോണി, വിരാട് കോലി, രോഹിത് ശർമ്മ എന്നിവരുടെ ഭാര്യമാരും ടീമിനൊപ്പം ഉണ്ടായിരുന്നു.
Discussion about this post