കനത്ത മഴയെ തുടർന്ന് മുബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം റൺവേയുടെ മുകളിലൂടെ പറന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബോയിംഗ് 737-800 വിമാനം ജയ്പൂരിൽ നിന്നുമാണ് എത്തിയത്. തിങ്കളാഴ്ച അർദ്ധരാത്രിയ്ക്ക് മുൻപാണ് സംഭവം.
മഞ്ഞ ഓക്സിജൻ മാസ്കുകൾ സീറ്റുകൾക്ക് മുകളിൽ തൂങ്ങി കിടക്കുന്നതും, സ്പൈസ് ജെറ്റ് ഫ്ളൈറ്റ എസ് ജി 6237 നിന്ന് പുറത്തുകടക്കാൻ യാത്രക്കാർ ക്യൂ നിൽക്കുന്നതും ഇവരെടുത്ത ഫോട്ടോയിൽ കാണാം.
സംഭവത്തിന് ശേഷം പ്രധാന റൺവേ അടച്ചിരുന്നു. ചില അന്താരാഷ്ട്ര വിമാനങ്ങൾ ബംഗുളൂരു,അഹമ്മദബാദ് തുടങ്ങിയ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.
സംഭവവും മോശം കാലാവസ്ഥയും കാരണം സിയോളിൽ നിന്ന് മുംബൈയിലേക്ക് വരുന്ന കൊറിയൻ എയർ ഫ്ലൈറ്റ് കെഇ 655 അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടതായി വാർത്താ ഏജൻസി പിടിഐ പറഞ്ഞു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് വരുന്ന ലുഫ്താൻസ വിമാനം, ബാങ്കോക്കിൽ നിന്ന് വരുന്ന എയർ ഇന്ത്യ വിമാനം എഎൽ331 എന്നിവ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടേണ്ടിവന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം നല്ല മഴ പെയ്യുന്നുണ്ടായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ആർക്കും പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
Discussion about this post