ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള രണ്ടാമത് യോഗം ജൂലായ് 14 ന് നടത്തും. ബോർഡറിന് സമീപമുളള കർതാർ പുർ ഇടനാഴിയെ കുറിച്ചുളള നടപടി ക്രമങ്ങളായിരിക്കും ചർച്ച ചെയ്യുക. ഇന്ത്യയോട് ചർച്ചകൾക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ ചൊവ്വാഴ്ചയാണ് അറിയിച്ചത്.
പാകിസ്ഥാൻ രണ്ടാമത് യോഗത്തിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.വാഗയിൽ വച്ചാണ് യോഗം നടക്കുക. കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ തീരുമാനമാകുകയും ഡ്രാഫ്റ്റ് എഗ്രിമെന്റ് ഉണ്ടാക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകളെ കുറിച്ചും സംസാരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
2019 നവംബറിലെ ബാബാ ഗുരു നാനാക്ക് ആഘോഷങ്ങളുടെ ഭാഗമായി ഇടനാഴി തുറക്കാമെന്ന് പാകിസ്ഥാൻ ഉറപ്പ് നൽകിയിട്ടുണ്ട്. ജൂലായ് രണ്ടാമത്തെ ആഴ്ചയിൽ
ചർച്ച
നടത്താമെന്ന്
ഇന്ത്യ ശനിയാഴ്ച അറിയിച്ചിരുന്നു.
രണ്ടാമത്തെ യോഗം നിരവധി കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു
. ഇരു രാജ്യങ്ങളും തമ്മിലുളള യോഗം ഏപ്രിൽ രണ്ടിന് നടന്നിരുന്നു. എന്നാൽ ഈ യോഗത്തിൽ തീരുമാനം ആയില്ല.
സാങ്കേതിക വിഷയമാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. രണ്ടു രാജ്യങ്ങളും തമ്മിൽ ഇത് സംബന്ധിച്ച നടന്ന സംസാരങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ചിൽ ഡ്രാഫ്റ്റ് എഗ്രിമെന്റ് ഉണ്ടാക്കാം എന്ന് തീരുമാനിച്ചിരുന്നു.
Discussion about this post