ട്രിപോളി: ലിബിയൻ തലസ്ഥാനമായ ട്രിപോളിയിലെ തജൗറ പട്ടണത്തിലെ കുടിയേറ്റ കേന്ദ്രത്തിന് നേർക്ക് ചൊവ്വാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തിൽ നാൽപ്പത് പേർ കൊല്ലപ്പെടുകയും എൺപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.
അസ്ഥിരമായ രാഷ്ട്രീയ- സാമൂഹ്യ സാഹചര്യമാണ് ലിബിയയിൽ നിലനിൽക്കുന്നത്. ഏകാധിപതിയായിരുന്ന മുഅമർ ഗദ്ദാഫിയുടെ മരണത്തിന് ശേഷം രാജ്യം രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരുന്നു. ട്രിപോളി മുതലുള്ള പാശ്ചാത്യ മേഖല യു എൻ പിന്തുണയോടെ ജി എൻ എ ഭരിക്കുമ്പോൾ കിഴക്കൻ മേഖലയുടെ നിയന്ത്രണം എൽ എൻ എയ്ക്കാണ്.
ഹഫ്താർ സേന ട്രിപോളി പിടിച്ചെടുക്കാൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടത്തിയ ശ്രമങ്ങൾക്ക് ശേഷം ലിബിയയിൽ അശാന്തി പടരുകയാണ്. പോരാട്ടം ആരംഭിച്ചതിന് ശേഷം ഏതാണ് ഒരു ലക്ഷത്തോളം പേർ അഭയാർത്ഥികളാവുകയും അറുനൂറ്റി അൻപതോളം പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.
ആഫ്രിക്കൻ രാഷ്ട്രമായ ലിബിയയിൽ നടക്കുന്ന പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിക്കുന്നു.
Discussion about this post