ഇംഗ്ലണ്ട്
– ന്യൂസിലാൻഡ് ലോകകപ്പ് മത്സരം നടന്ന ചെസ്റ്റർ ലെ സ്ട്രീറ്റ് മൈതാനത്ത് ബുധനാഴ്ച ആരാധാകന്റെ പരാക്രമം. ഉടുതുണിയില്ലാതെ മൈതാനത്തേക്ക് ഇറങ്ങിയ ഇയാൾ പിച്ചിലേക്ക് ഓടിക്കറയുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ഇയാൾക്ക് പുറകെ ഓടി.
ന്യൂസിലാൻഡ് 34 ാം ഓവർ ബാറ്റ് ചെയ്യുമ്പോഴാണ് തുണിയുടുക്കാതെ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ മൈതാനത്ത് എത്തിയത്.
മൈതാനത്തിന് ചുറ്റും ഓടുകയും പിച്ചിൽ തലകുത്തി മറിഞ്ഞ് പ്രകടനങ്ങൾ നടത്തുകയും ചെയ്തു. കീവിസ് താരങ്ങളായ ലാഥത്തിനും മിച്ചൽ സാന്റ്നറിനും അടുത്തെത്തി എന്തോ സംസാരിക്കുകയും ചെയ്തു. പിന്നാലെ എത്തിയ സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ച് തുണി ഉടുപ്പിച്ച് പുറത്തേക്ക് കൊണ്ടു പോയി.
Discussion about this post