ലൈംഗീക പീഡന കേസിൽ പ്രതിയായ ബിനോയ് കോടിയേരി കേരളത്തിൽ തന്നെയുണ്ടായിരുന്നു. മുംബൈ പൊലീസ് ദിവസങ്ങളോളം അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാതിരുന്ന ബിനോയ് കോടിയേരി ബുധനാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക്
പറന്നു. അഭിഭാഷകനൊപ്പമാണ് ഇയാൾ യാത്ര ചെയ്തത്.
ജാമ്യം ലഭിച്ചതിന് ശേഷമാണ് ഇയാൾ മുബൈയിലേക്ക് പുറപ്പെട്ടത്.
വിമാനത്താവളത്തിൽ അഭിഭാഷകനുമൊപ്പം എട്ടുമണിയോടെ ബിനോയ് പ്രത്യക്ഷപ്പെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് മുംബൈ
യ്ക്കുളള യാത്ര.
Discussion about this post