ഡൽഹി: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ജൂലൈ പത്തിന് അമേഠി സന്ദർശിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം അദ്ദേഹം ആദ്യമായാണ് അമേഠിയിലെത്തുന്നത്.
രാഹുൽ ഗാന്ധി അമേഠിയിൽ പൊതുയോഗങ്ങളിൽ ഒന്നും തന്നെ പങ്കെടുക്കില്ല. സന്ദർശനവേളയിൽ പാർട്ടി പ്രവർത്തകരുമായി മാത്രമാണ് അദ്ദേഹം സംവദിക്കുക. അദ്ദേഹത്തിന്റെ സഹോദരിയും കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിച്ചേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിൽ മനോവീര്യം നഷ്ടപ്പെട്ട പാർട്ടി പ്രവർത്തകരെ ആശ്വസിപ്പിക്കാനാണ് രാഹുലിന്റെ സന്ദർശനമെന്നാണ് സൂചന.
കോൺഗ്രസ്സിന്റെ കുടുംബ മണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേഠിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് 44082 വോട്ടുകൾക്കായിരുന്നു രാഹുലിന്റെ തോൽവി
Discussion about this post