ജോലി സ്ഥലങ്ങളിലെ ലൈംഗീകാതിക്രമം നിയമത്തിൽ സർക്കാർ മാറ്റം വരുത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യസഭയിൽ പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. രാജ്യത്തെ എല്ലാ സർക്കാരും അവരവരുടെ സംസ്ഥാനങ്ങളിൽ ജോലി സ്ഥലത്തെ ലൈംഗീകാതിക്രമങ്ങൾക്ക് ലഭിക്കുന്ന ശിക്ഷകളെയും നിയമനടപടികളെയും കുറിച്ച് ബോധവത്ക്കരണം സംഘടിപ്പിക്കണം.
വുമൺ ആൻഡ് ചൈൽഡ് വികസന മന്ത്രാലയം വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണം. എല്ലാ സർക്കാരുകൾക്കും വകുപ്പുകൾക്കും ബിസിനസ് അസോസിയേഷനുകൾക്കും വേണ്ട മാർഗ നിർദ്ദേശം നൽകണം. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ് വെയർ ആൻഡ് സർവ്വീസസ് കമ്പനീസ് എന്നീ സംഘടനകളുമായി സഹകരിച്ച് ഓരോ സംസ്ഥാനങ്ങളിലും ബോധവത്ക്കരണ പരിപാടികൾ നടത്തണം.
ജോലി സ്ഥലങ്ങളിലെല്ലാം സ്ത്രീകൾക്ക് നേരെയുളള ലൈംഗീകാതിക്രമ നിയമ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനാവശ്യമായ പരിശീലനവും ശില്പശാലകളും സംഘടിപ്പിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post