ഉത്തർപ്രദേശ് സർക്കാർ ‘ബേഠി ബച്ചാവോ,ബേഠി പഠാവോ’ പദ്ധതിയിലൂടെ കഴിഞ്ഞ വർഷം പെൺകുട്ടികൾക്കായി 80 കോടി രൂപ ചിലവഴിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
2016-2017 ൽ 2.90 കോടിയും, 2017-2018 ൽ 33 കോടിയും, 2018-2019 ൽ 80 കോടിയുമാണ് ഉത്തർപ്രദേശ് ചിലവഴിച്ചത്.
2016-2017ൽ ഹരിയാനായാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 2016-2017 ൽ 126.58 രൂപ ചെലഴിച്ചു. തൊട്ടടുത്ത വർഷങ്ങളിൽ ഉത്തർപ്രദേശാണ് മുന്നിൽ. 2017-2018 ൽ 601.76 കോടിയാണ് ചിലവഴിച്ചത്. പശ്ചിമ ബംഗാൾ ഒഴിച്ചുളള എല്ലാ സംസ്ഥാനവും പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്.
ആൻഡമാൻ ആൻഡ് നിക്കോബാർ ഐലാൻഡ്, അരുണാചൽ പ്രദേശ്, ഛത്തീസ്ഖണ്ഡ്, ഗോവ,ഗുജറാത്ത്, ഹരിയാന,ലക്ഷദ്വീപ്, മഹാരാഷ്ട്ര, നാഗാലാൻഡ്, പഞ്ചാബ്,മദ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ 12 സംസ്ഥാനങളിൽ ബ്ലോക്ക് ലെവൽ കമ്മിറ്റികൾ പദ്ധതി നടപ്പാക്കുന്നതിന് രൂപികരിച്ചിട്ടുണ്ട്. 390 ജില്ലകളിലായി ഡിസ്ട്രിക്ട് ടാസ്ക് ഫോഴ്സും രൂപികരിച്ചിട്ടുണ്ട്.
രാജ്യത്തെ പെൺകുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയാണിത്. ആദ്യ ഘട്ട ഫണ്ട് 100 കോടിയായിരുന്നു.
Discussion about this post