കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്ത്യ-പാക്കിസ്ഥാൻ പ്രതിനിധികളുടെ കൂടിക്കാഴ്ച ഞായറാഴ്ച നടത്തും.
രാവിലെ 9.30 ന് വാഗയിൽ വച്ചാണ് യോഗം സംഘടിപ്പിക്കുന്നത്.
നവംബറിൽ ഗുരു നാനാക്ക് ദേവിന്റെ 550ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഇടനാഴി തുറക്കുന്നതിനെ കുറിച്ച് അന്തിമ രൂപം നൽകും.
കൂടിക്കാഴ്ച രാവിലെ ഒൻപതിന് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും. ചർച്ചയ്ക്ക് ശേഷം ഇരുവിഭാഗങ്ങളും പ്രത്യേക പത്രസമ്മേളനങ്ങൾ നടത്തും. ഇന്ത്യൻ പ്രതിനിധികളായി എം.എച്ച്.എ ജോയിന്റ് സെക്രട്ടറിയും എം.ഇ.എ ജോയിൻ സെക്രട്ടറിയുമായ ദീപക് മിട്ടലും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് സൗത്ത് ഏഷ്യ ഡയറക്ടർ ജനറൽ മുഹമ്മദ് ഫൈസലും യോഗത്തിൽ പങ്കെടുക്കും.
ഈ പദ്ധതിയിൽ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. ഇത് പൂർത്തിയാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. മാർച്ച് 14 ന് ഇന്ത്യയിലെ അട്ടാരിയിൽ ആദ്യ ഘട്ട ചർച്ച നടന്നിരുന്നു. ഡൽഹിയിൽ പ്രതിദിനം 5000 തീർത്ഥാടകരും, പ്രത്യേക ദിവസങ്ങളിൽ 10,000 പേരും പെർമിറ്റ് ഉപയോഗിച്ച് 700 തീർത്ഥാടകരെയുമാണ് പാക്കിസ്ഥാൻ അനുവദിച്ചിരിക്കുന്നത്.
Discussion about this post