ശബരിമലയിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞതായി സർക്കാർ കോടതിയിൽ. വിശദാംശങ്ങൾ എതിർകക്ഷികൾക്ക് നല്കാനാവില്ലന്നും സർക്കാർ വ്യക്തമാക്കി. അതേസമയം നെയിം പ്ലേറ്റില്ലാത്ത പോലിസുകാരെ ശബരിമലയിൽ നിയോഗിച്ച സംഭവത്തിൽ ഇന്നും കോടതിയുടെ വിമർശനം.
ചിത്തിര ആട്ടവിശേഷത്തിന് നിലയ്ക്കലിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത സംഭവത്തിൽ എട്ടു പോലീസുകാരെ തിരിച്ചറിഞ്ഞതായാണ് സർക്കാർ കോടതിയിൽ നൽകിയ വിശദീകരണം. ഇതു സംബന്ധിച്ച റിപ്പോർട്ടും കോടതിക്ക് കൈമാറി.അതേ സമയം സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ എതിർകക്ഷികൾക്ക് പോലീസുകാരുടെ വിശദാംശങ്ങൾ നല്കാനാവില്ലെന്നാണ് സർക്കാരിന്റെ വാദം.
ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയിൽ നിയോഗിച്ച പോലിസുകാർക്ക് നെയിം പ്ലേറ്റില്ലാത്തതുമായി ബന്ധപ്പെട്ട ഹർജിയും കോടതി ഇന്ന് പരിഗണിച്ചു. ഇളകിപോകുമെന്ന് കരുതിയാണ് നെയിംപ്ലേറ്റുകൾ വെയ്ക്കാതിരുന്നതെന്നായിരുന്നു സർക്കാരിന്റെ വാദം. തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ പോലിസ് യൂണിഫോമിലെ നെയിം പ്ലേറ്റുകൾ എന്ന് ഹൈക്കോടതി ചോദിച്ചു. പോലിസുകാർ നെയിം പ്ലേറ്റുകൾ ധരിക്കാതെ ജോലിക്ക് കയറിയത് സoബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നു കോടതി നിർദേശിച്ചു.
Discussion about this post