ഉദ്യോഗസ്ഥ സഖാക്കൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ദൃശ്യങ്ങൾ. കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷൻ അംഗങ്ങളും ഭാരവാഹികളും അംഗങ്ങളായ ഗ്രൂപ്പിലാണു സംഭവം. ഗ്രൂപ്പിന്റെ പേര് ‘നമ്മൾ സഖാക്കൾ.’ വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകളെപ്പറ്റിയായിരുന്നു ഗ്രൂപ്പിൽ വിഷയം. കഴിഞ്ഞദിവസം രാത്രിയാണ് ഒരു സഖാവ് അശ്ലീല ദൃശ്യങ്ങൾ അയച്ചത്.28 അശ്ലീല വീഡിയോകളാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഒഴുകി എത്തിയത്.സ്ത്രീകളടങ്ങിയ ഗ്രൂപ്പാണ് നമ്മൾ സഖാക്കൾ.
സംഭവം എല്ലാ വരും അറിഞ്ഞതോടെ ഗ്രൂപ്പ് അഡ്മിനായ അസോസിയേഷൻ നേതാവിനെ വിളിച്ചു. നേതാവ് അപ്പോഴാണു വിവരം അറിയുന്നത്. വിഡിയോ അയച്ച ഭാരവാഹിയെ നേതാവ് അഡ്മിൻ വിളിച്ചു. ഫോൺ എടുക്കുന്നില്ല.
അപ്പോഴും ഗ്രൂപ്പ് അംഗങ്ങൾ നേതാവിനെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗതി കെട്ട നേതാവ് ഗ്രൂപ്പിൽ ഒരു സന്ദേശം അയച്ചു, ‘വിഡിയോ അയച്ച സഖാവിന്റെ ഫോൺ വൈകിട്ടു കളഞ്ഞുപോയി. ഫോൺ കിട്ടിയ ആരെങ്കിലും അശ്ലീല വിഡിയോകൾ അയച്ചതാകാം.’ അതോടെ പ്രതിഷേധം കെട്ടടങ്ങി. ഗ്രൂപ്പിലെ ഒരു അംഗം രാവിലെയാണു ദൃശ്യങ്ങളും വിഡിയോയും കാണുന്നത്.
അദ്ദേഹം ഉടൻ തന്നെ അവ അയച്ച സഖാവിന്റെ ഫോണിൽ വിളിച്ചു. അങ്ങേത്തലയ്ക്കൽ പ്രതി ഹാജർ! ഇദ്ദേഹത്തിന്റെ ഫോൺ കളഞ്ഞുപോയെന്നല്ലേ തലേന്ന് അഡ്മിൻ പറഞ്ഞത്? വിഡിയോ അയച്ച നേതാവിനെ വിളിച്ച സഖാവ് തലേന്ന് അഡ്മിൻ പറഞ്ഞതു കളവാണെന്നു ഗ്രൂപ്പിൽ അറിയിച്ചു. ഇതറിഞ്ഞ വനിതാ സഖാക്കൾ പരാതി നൽകുമെന്നു ഭീഷണി ഉയർത്തി. അതോടെ നേതാവ് ഗ്രൂപ്പ് പിരിച്ചുവിട്ടു.
Discussion about this post