ലണ്ടൻ: ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടൽ കണ്ടെത്തിയതിനെ തുടർന്ന് സിംബാബ്വെയുടെ അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റദ്ദാക്കി. ഇതോടെ സിംബാബ്വെ ക്രിക്കറ്റ് ടീമിന് ഇനി ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാൻ കഴിയില്ല. ലണ്ടനിൽ നടന്ന ഐസിസിയുടെ വാർഷിക യോഗമാണ് തീരുമാനം എടുത്തത്.
ക്രിക്കറ്റ് ബോർഡിൽ സിംബാബ്വെ സർക്കാർ അനധികൃത ഇടപെടൽ നടത്തുന്നതായി ഐ സി സി നിരീക്ഷിച്ചു. ഐ സി സിയുടെ നിയമപ്രകാരം എല്ലാ രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ സ്വതന്ത്രമായാണ് മുന്നോട്ട് പോകേണ്ടത്. എന്നാൽ സിംബാബ്വെ ക്രിക്കറ്റ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്ന് ഐ സി സി കണ്ടെത്തി. ഇതോടെ സിംബാബ്വെ ക്രിക്കറ്റ് ബോർഡിന് ഐ സി സി നൽകുന്ന എല്ലാ സഹയങ്ങളും നിർത്തലാക്കും.
സിംബാബ്വെയിൽ ക്രിക്കറ്റ് തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാൽ അത് നിയമമനുസരിച്ച് ആയിരിക്കണമെന്നും ഐ സി സി അദ്ധ്യക്ഷൻ ശശാങ്ക് മനോഹർ വ്യക്തമാക്കി. ബോർഡിന്റെ പ്രവർത്തനം സ്വതന്ത്രമാകാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post