മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദിന് പിന്തുണയുമായി പാക്ക് ട്വിറ്ററുകൾ. ‘ഞാൻ ഹാഫീസ് സയീദിനെ’ പിന്തുണയ്ക്കുന്ന എന്ന ഹാഷ് ടാഗോടെയാണ് ട്വിറ്ററുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്.
പാക്കിസ്ഥാൻ നടൻ ഹംസ അലി ആസിഫ് ആണ് പോസ്റ്റ് ചെയ്ത പ്രമുഖരിൽ ഒരാൾ. ഞാൻ പറയുന്നത് ചിലരെ അസ്വസ്ഥരാക്കുന്നുണ്ടാകും. പക്ഷെ അതാണ് സത്യം. ഈ മനുഷ്യനെ വർഷങ്ങളായി എനിക്കറിയാം. അദ്ദേഹത്തിന്റെ സാഹിത്യവും മനസ്സും പിന്തുടരുന്നവർക്ക് സയീദിനെ വളരെ അടുത്തറിയാം. ഹാഫീസ് സയീദ് ഒരു ഭീകരൻ അല്ല. ആ വാദം തെറ്റാണ്. കാശ്മീരിലെ യുവത്വത്തിന് വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു. ഞാൻ ഹാഫീസ് സയീദിനെ പിന്തുണയ്ക്കുന്നുവെന്ന് അബാസി ട്വീറ്റ് ചെയ്തു.
്
2008 മുംബൈ ഭീകരാക്രമണത്തിലെ പ്രധാന സൂത്രധാരനാണ് ഹാഫീസ് സയീദ് . ഈ ആക്രമണത്തിൽ വിദേശികൾ ഉൾപ്പടെ 165 ഓളം ആളുകൾ ഇന്ത്യയുടെ മണ്ണിൽ മരണപ്പെട്ടു. സയീദ് നേതൃത്വം നൽകുന്ന ലക്ഷർ ഇ തൊയ്ബ ആണ് 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് പിന്നിലെന്നും തെളിഞ്ഞിട്ടുണ്ട്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ് സയീദിന് പിന്തുണയുമായി ട്വിറ്ററിൽ എത്തിയിരിക്കുന്നത്. സയീദ് ഭീകരവാദിയല്ല നല്ലൊരു നേതാവാണെന്നാണ് മിക്ക ട്വിറ്ററുകളും അവകാശപ്പെടുന്നത്.എഫ്.എ.ടി.എഫിന്റെ കരിമ്പട്ടകയിൽ ഇടം നേടാതിരിക്കാനുളള നടപടിയായായി ചിലർ ഈ അറസ്റ്റിനെ കാണുന്നുണ്ട്.
ഹഫീസ് സയീദിനെ ആദ്യമായിട്ടില്ല പാക്കിസ്ഥാൻ അറസ്റ്റ് ചെയ്യുന്നത്. ഈ നാടകം 2001 ന ശേഷം ഒരു എട്ട് തവണയെങ്കിലും ആവർത്തിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ ചൂണ്ടിക്കാട്ടി. സയീദിനെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്ന തീവ്രവാദത്തിനും തീവ്രവാദ ഗ്രൂപ്പിനെതിരെയും സത്യസന്ധമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post