രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണ്ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭ പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണി വരെയാണ് സഭ പിരിഞ്ഞിരിക്കുന്നത്.ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സർക്കാരിന് അനുവദിച്ച രണ്ടാമത്തെ സമയപരിധിയും അവസാനിച്ചിരുന്നു. വൈകീട്ട് ആറിന് മുൻപ് വിശ്വാസ വോട്ട് എടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് ഗവർണ്ണർ വാജുഭായ് വാല നൽകിയ നിർദ്ദേശവും സർക്കാർ തളളി.
ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാദ പ്രതിവാദങ്ങൾക്കിടിയിലും നിയമസഭയിൽ വിശ്വാസ പ്രമേയ ചർച്ച തുടർന്നു. എപ്പോൾ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.പ്രതിപക്ഷ അംഗങ്ങളുടെ വാദ പ്രതിവാദങ്ങൾക്കിടെ നിയമസഭയിൽ വിശ്വാസ പ്രമേയത്തിൽ ചർച്ച തുടരുകയായിരുന്നു. പിന്നീട് നിയമസഭ പിരിയുകയായിരുന്നു.
Discussion about this post