രോഹിംഗ്യൻ മുസ്ലീം അഭയാർത്ഥികൾ ത്രിപുര അതിർത്തിയിൽ തങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് കടക്കണമെന്ന ആവശ്യവുമായാണ് ഇവർ ഇവിടെ തുടരുന്നത്. അഞ്ച് കുട്ടികളും രണ്ട് സത്രീകളും അടക്കം 12 ഓളം പേർ സംഘത്തിലുണ്ട്.
ത്രിപുരയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലാണ്
മൂന്ന് ദിവസമായി സംഘം തങ്ങുന്നതെന്ന്
ബി.എസ്.എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ത്രിപുരയിലെ ബോക്സാനഗർ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു അഭയാർത്ഥികൾ.സംഭവം
ശ്രദ്ധയിൽപെട്ട ഇന്ത്യൻ സൈന്യം ഇവരെ തടയുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ-ബംഗ്ലാദേശ് രാജ്യങ്ങളിലെ ഉന്നത സംഘം യോഗം ചേർന്നിരുന്നു. ഇവരോട് മടങ്ങി പോകാൻ ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിക്കുകയായിരുന്നു. ബംഗ്ലാദേശിലെ ചിറ്റഗോംങ്ങിലെ രോഹിംഗ്യാൻ ക്യാമ്പിൽ നിന്നുളളവരാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
Discussion about this post