ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യൻ ടീമിലെ ഒരു മുതിര്‍ന്ന താരം അനുവദനീയമായതിൽ കൂടുതൽ ദിവസം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ട്.ബിസിസിഐ ഇക്കാര്യം പരിശോധിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഏത് താരമാണ് ചട്ടം ലംഘിച്ചതെന്ന് വ്യക്തമല്ല. ലോകകപ്പ് ടൂര്‍ണമെന്റ് നടന്ന ഏഴ് ആഴ്ചക്കാലം താരത്തിന്റെ ഭാര്യ കൂടെ ഉണ്ടായിരുന്നു എന്നാണ് വിവരം. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശര്‍മ്മ എന്നിവര്‍ ഭാര്യമാരെ ലോകകപ്പിൽ ഒപ്പം കൂട്ടിയിരുന്നു.
വിദേശ പര്യടനത്തിന് 15 ദിവസം മാത്രമാണ് ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ഭാര്യമാര്‍ക്ക് താമസിക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. ഇത് നീട്ടുന്നുണ്ടെങ്കില് പരിശീലകനോടോ നായകനോടോ അനുവാദം വാങ്ങി ബിസിസിഐയെ അറിയിക്കണമെന്നാണ് ചട്ടം.
ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിന്റെ നടപടിയാണ് വിവാദമായത്. താരം ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ ബിസിസിഐ ഭരണ നിര്‍വഹണ സമിതിയോട് അനുമതിതേടിയിരുന്നു. എന്നാല്‍, മേയ് മൂന്നിലെ മീറ്റിങ്ങില്‍ സി.ഒ.എ. അനുമതി നിഷേധിച്ചു.
Discussion about this post