ശബരിമലയിലെ ആചാരലംഘനത്തിനെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമ്പോള്‍, മൗനം പാലിച്ചു നിന്ന പലരും ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളായിരുന്നു എന്ന തിരിച്ചറിവിലേക്ക് കൂടി കേരളം വഴി മാറുകയാണ്. പിണറായി വിജയനെ നവോത്ഥാന നായകനാക്കാനുള്ള കമ്മ്യൂണിസ്റ്റ് മോഹം പ്രതിഷേധത്തിലൂടെയും തെരഞ്ഞെടുപ്പിലൂടെയും ഹിന്ദു സമൂഹം തകര്‍ത്തെറിഞ്ഞപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടത് ഹിന്ദു ഐക്യത്തിന്റെ തുടക്കം കൂടിയായിരുന്നു. കപടമതേതരായ കമ്മ്യൂണിസ്റ്റുകളെ മാത്രമല്ല, ശുദ്ധ വര്‍ഗ്ഗീയ വാദികളായ ചില മതവാദികളെ കൂടി അസ്വസ്ഥരാക്കുന്നതായിരുന്നു അയ്യപ്പ വിശ്വാസികളുടെ വിജയമെന്ന് വ്യക്തമാവുകയാണ്. കാലം കാത്തുവച്ച ഹിന്ദു മുന്നേറ്റത്തെ പരസ്യമായി എതിര്‍ക്കാനുള്ള ചങ്കുറപ്പില്ലാത്തവര്‍ രഹസ്യമായി നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ശബരിമലയില്‍ ആചാരലംഘനത്തിനെത്തി പരാജയപ്പെട്ട ആക്ടിവിസ്റ്റുകളായ ബിന്ദുവും കനക ദുര്‍ഗ്ഗയും ഹിന്ദു വിശ്വാസ,സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെ ‘വെറുക്ക’പ്പെട്ടവരാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പിന്‍ബലത്തില്‍ ശബരിമലയില്‍ കയറി ആചാരലംഘനം നടത്താന്‍ ഇറങ്ങിയ ഇരുവരും സമൂഹമധ്യത്തില്‍ ഒറ്റപ്പെട്ടിരുന്നു. ഇവരുടെ മലകയറാനുള്ള പടപുറപ്പാടിന് പിന്നില്‍ ഗൂഢാലോചനകളുണ്ടെന്നും, പിന്നില്‍ ശബരിമലയെ തകര്‍ക്കാനുള്ള ലോബികളുണ്ടെന്നും ആരോപണം ഉയര്‍ന്നു. ഇതിനിടയില്‍ ഇരുവരെയും നവത്ഥാന നായികമാര്‍ എന്ന രീതിയില്‍ ചിത്രീകരിക്കാന്‍ തീവ്ര കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുടരുന്ന സംഘടനകളും ആക്ടിവിസ്റ്റുകളും ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെ സിപിഎമ്മും സിപിഐയും ഇവരെ പരോക്ഷമായും പ്രത്യക്ഷമായും കൈവിട്ടു.ആചാരലംഘനത്തിന് സംരക്ഷണമൊരുക്കിയത് വലിയ പിഴവാണെന്ന് സിപിഎം വിലയിരുത്തുകയും ചെയ്തു. ഇതോടെ ബിന്ദു-ദുര്‍ഗ്ഗമാരെ സംരക്ഷിക്കാന്‍ ചിലര്‍ തിരശ്ശീലയ്ക്ക് പിറകില്‍ കാത്ത് നിന്നവര്‍ രംഗത്തിറങ്ങി എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.
കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ’ ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന മാഗസിനാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്.പോലിസ് സഹായത്തോടെ മലകയറി ആചാരലംഘനത്തിന് ശ്രമിച്ച പരാജയപ്പെട്ട ബിന്ദുവും കനക ദുര്‍ഗ്ഗയും നവോത്ഥാന നായികമാരായാണ് കോളേജ് മാഗസിന് ചിത്രീകരിക്കുന്നത്.
ഹൈന്ദവ വിശ്വസങ്ങളെ അപഹസിച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങളും മാഗസിനിലുണ്ട്.
ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ദുരാചാരങ്ങളാണ് നടക്കുന്നതെന്നും ഇത്തരം അനാചാരങ്ങളെ തകര്‍ത്തെറിയുന്നതാണ് സുപ്രീം കോടതി വിധിയെന്നും ‘ ശബരിമല വിധി തുറന്നിടുന്നത്’ എന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. വിശ്വാസികളുടെ ഇടയിലൂടെ തന്നെ ബിന്ദുവും കനക ദുര്‍ഗ്ഗയും മലകയറിയതോടെ അയ്യപ്പ പ്രതിഷ്ഠയുടെ ബ്രഹ്മചര്യ സങ്കല്പവും, സ്ത്രീ പ്രവേശനവും അപ്രസക്തമായെന്ന് ലേഖനം ആരോപിക്കുന്നു. ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ അണിനിരത്താനുള്ള ജീര്‍ണിച്ച സംഭവം കൂടിയുണ്ടായെന്നും, ശരീരഘടനയിലെ ജീവല്‍ പ്രക്രിയയെ അശുദ്ധിയുള്ളതായി സ്ത്രീകളുടെ ഉള്ളില്‍ തന്നെ ചിത്രീകരിക്കാന്‍ സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ക്ക് കഴിഞ്ഞുവെന്നാണ് തികച്ചും സ്ത്രീ വിരുദ്ധമായ മറ്റൊരു പ്രസ്താവന
.പിന്നില്‍ മലകേറി വരുന്നവര്‍ക്ക് ഒരു കൈ കൊടുത്ത് ഊര്‍ജ്ജം നല്‍കാനും മാഗസിനിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
ശബരിമല വിഷയത്തോടൊപ്പം കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളി തര്‍ക്കം. സുപ്രിം കോടതി വിധി നടപ്പാക്കത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനം നിരവധി പുറത്ത് വന്നു. സര്‍ക്കാരിന് ഇരട്ട നീതിയോ എന്ന ചോദ്യം കോടതി തന്നെ ഉയര്‍ത്തി. പക്ഷേ ഇത്തരം സംഭവങ്ങളൊന്നും ശബരിമലയിലെ ആചാരലംഘനം സാമൂഹ്യ വിപ്ലവമായി പ്രകീര്‍ത്തിക്കുന്ന ലേഖനം കണ്ടിട്ടില്ല. മുത്തലാഖ് എന്ന അനീതിയ്ക്കെതിരെ ഉയരുന്ന എതിര്‍പ്പുകളും, മുത്തലാഖ് വിരുദ്ധ നിയമത്തിന് വേണ്ടിയുള്ള പോരാട്ടവും സഭയ്ക്ക് കീഴിലുള്ള കോളേജിലെ മാഗസിന് അറിഞ്ഞ മട്ടില്ല.കൂടാതെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം നേരിട്ട ‘മീശ’ എന്ന നോവലിനും ആര്‍പ്പോ ആര്‍ത്തവത്തിനും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.
സ്ത്രീപക്ഷ വാദവും, സാമൂഹ്യ അനീതികളും ഉയര്‍ത്തിപിടിക്കുന്ന എന്ന വ്യാജേന പുറത്തിറക്കിയ മാഗസീന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയായ ബിഷപ്പിനെ സര്‍ക്കാരും, സഭയും സംരക്ഷിക്കുന്നതിനെതിരെ സിസ്റ്റര്‍ അനുപമയെ പോലെയുള്ള ധീരവനിതകള്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തെ പൂര്‍ണമായും അവഗണിക്കുന്നതായും കാണാം. സ്വന്തം സമുദായത്തിലെ അജീര്ണതക്കെതിരെ നടത്തിയ പോരാട്ട വഴിയില്‍ അനുപമയെ പോലുള്ള കന്യാസ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ കുഞ്ഞാടുകള്‍ക്ക് വിഷയമാകാത്തതില് അല്പവും അത്ഭുതമില്ല.പ്രത്യേകിച്ചും ഇടതപക്ഷ വൈതാളികത ഈ വിഷയത്തില്‍ മണിലില്‍ തലപൂഴ്ത്തിയുറങ്ങുമ്പോള്.
ഇടതുപക്ഷ രാഷ്ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന് സ്റ്റാഫ് എഡിറ്റര്‍. ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്ന മാഗസിന് പ്രധാന അധ്യാപകന്റെ കൂടി അറിവാടെയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. ശബരിമല വിഷയം വിശ്വാസ സമൂഹത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന നിലപാടില്‍ പല ക്രൈസ്തവ സഭ നേതാക്കളും ശബരിമല പ്രക്ഷോഭത്തില്‍ ഹിന്ദു വിശ്വാസികള്‍ക്ക് നിശബ്ദ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശബരിമല വിഷയം തന്നെ ചര്‍ച്ചയാക്കി പിണറായി സര്‍ക്കാര്‍ മുന്നോട്ട് വച്ച വനിതാ മതിലില്‍ പല ക്രൈസ്തവ മുസ്ലിം സംഘടനകളും വിശ്വാസികളും അണി നിരന്നിരുന്നു. ആചരലംഘനം ഏത് വിധേനയും നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനുള്ള പരോക്ഷ പിന്തുണയായിരുന്നു വനിതാ മതിലിലെ പലരുടെയും പങ്കാളിത്തം. എന്നാല്‍ ശബരിമല പ്രക്ഷോഭത്തെ പരസ്യമായി എതിര്‍ക്കുന്ന നിലപാടുകള്‍ ഒരു ഇതരംസമുദായ സംഘടനകളും സ്ഥാപനങ്ങളും സ്വീകരിച്ചില്ല. എന്നാല്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് മാഗസിന് ഇപ്പോള്‍ പരസ്യമായി തന്നെ ബിന്ദു-കനക ദുര്‍ഗ്ഗമാരെ നായികമാരാക്കി രംഗത്തെത്തുമ്പോള്‍ അത് ചില നിഷിപ്ത താല്പര്യങ്ങളുടെ മറനീക്കലായി തന്നെ വിലയിരുത്തേണ്ടി വരും.ആനകേറാമലയിലും ആട് കേറാമലയിലും കുരിശ് നട്ട് കാന്താരി കൊയ്യാനുള്ള ചിലരുടെ നീക്കം ഹൈന്ദവ മുന്നേറ്റത്തോടെ പരാജയപ്പെടുമോ എന്ന ആശങ്കയില്‍ നിന്ന് കൂടി ഉടലെടുത്തതാണെന്നാണ് ഇത്തരം മാഗസിനുകളെന്നാണ് വിമര്‍ശനം.
Discussion about this post