എൽദോ എബ്രാഹം എം.എൽ.എ അടിമേടിച്ചത് അങ്ങോട്ട് പോയി പ്രതിഷേധിച്ചതു കൊണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . എം.എൽ.എയെ പോലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. അനീതിക്കെതിരെ സമരം ചെയ്യുമ്പോൾ ചിലപ്പോൾ അത് പോലീസിന് എതിരെ ആകും. സംഭവത്തിൽ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സി.പി.ഐ നേതാക്കളെ തിരിച്ചറിയാൻ സാധിച്ചില്ലേയെന്നും പൊലീസുകാരോട് ചോദിക്കണമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിണറായിയുടെ മറുപടി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റൈ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.ചർച്ച 20 മിനിട്ടോളം നീണ്ടു നിന്നും. കൊച്ചിയിൽ സി.പി.ഐ എം.എൽ.എ എൽദോ എബ്രാഹാമിനെ പോലീസ് മർദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഡി.ജി.പിയുമായി മുഖ്യമന്ത്രി ഈ വിഷയത്തിൽ ചർച്ച നടത്തി.
Discussion about this post