ഭരണനിര്‍വഹണത്തില്‍ മുന്‍പരിചയമൊന്നും ഇല്ലാതിരുന്നിട്ടും യോഗി ആദിത്യനാഥിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രപദം നല്‍കിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. ആദിത്യനാഥിന്റെ കഴിവുകളില്‍ തനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിശ്വാസമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് ആരും സങ്കല്പിക്കുക പോലും ചെയ്തിരുന്നില്ല. ഒരു നഗരസഭയുടെ പോലും ഭരണം നിര്‍വഹിച്ചിട്ടില്ലാത്ത, ഒരിക്കലും മന്ത്രിസ്ഥാനം വഹിച്ചിട്ടില്ലാത്ത, ഒരു സന്യാസി മാത്രമായ ആദിത്യനാഥിന് മുഖ്യമന്ത്രിപദം പോലെ ഉയര്‍ന്ന സ്ഥാനം നല്‍കരുതെന്ന് പലരും പറഞ്ഞിരുന്നെന്നും അമിത് ഷാ പറഞ്ഞു.
ഉത്തര്‍പ്രദേശിന്റെ പ്രശ്നങ്ങള്‍ ആദിത്യനാഥ് ഏറ്റെടുക്കുകയും കഠിനാധ്വാനത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തു. തന്റെ പരിചയക്കുറവ് അദ്ദേഹം നേരിടുന്നത് പ്രവൃത്തിയിലെ ധാര്‍മികതകൊണ്ടാണ്. നിശ്ചദാര്ഢ്യമുള്ളവനും കഠിനാധ്വാനിയും ഏതു സാഹചര്യവുമായും ഇണങ്ങിച്ചേരുന്നയാളുമാണ് അദ്ദേഹമെന്ന് തനിക്കും മോദിക്കും അറിയാമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
ഉത്തർപ്രദേശിൽ 2017ൽ ബി ജെ പി നേടിയ ഉജ്ജ്വലവിജയത്തിനു ശേഷമായിരുന്നു യോഗി ആദിത്യനാഥ് മുഖ്യന്ത്രിയായത്.
Discussion about this post