ലൈംഗീക പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധന ചൊവ്വാഴ്ച നടത്തും.പ്രഥമ വിവര റിപ്പോർട്ട് തളളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നൽകി ഹർജി പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബഞ്ച് നിർദ്ദേശം മുന്നോട്ട് വച്ചത്. പരിശോധ ഫലം രഹസ്യമായി ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. ബിനോയിയുടെ ഹർജി ഓഗസ്റ്റ് 26 ലേക്ക് മാറ്റി.
ബിനായിയും യുവതിയും കുട്ടിയും ചേർന്നുളള ചിത്രങ്ങളടക്കമുളള തെളിവുകൾ ബിഹാർ സ്വദേശിനിയായി യുവതി ഹൈക്കോടതി സത്യവാങ്ങ് മൂലത്തിൽ സമർപ്പിച്ചു. സത്യം പുറത്ത് വരണമെന്നാണ് ആഗ്രഹമെന്നും രക്തസാംപിൾ നൽകുമെന്നും ബിനോയിയുടെ അഭിഭാഷകൻ ഗിരീഷ് ഗുപ്ത കോടതിയിൽ അറിയിച്ചു. ജുഹുവിലെ കൂപ്പർ സർക്കാർ ആസ്പത്രിയിലാണ് രക്തമെടുക്കുന്നത്. പരിശോധന മുംബൈ കലീനയിലെ ഫൊറൻസിക് ലാബിലും നടത്തും. ഫലം ലഭിക്കാൻ രണ്ടാഴ്ചയിലേറെ സമയം എടുക്കും.
യുവതിയുടെ വക്കീൽ നോട്ടീസ് പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടുളള പരാതി എന്നിവയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയും കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുമാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഇന്നലെ ഓഷിവാര സ്റ്റേഷനിൽ എത്തി ബിനോയ് ഒപ്പിട്ടു. വ്യവസ്ഥ പ്രകാരം ഒപ്പിടേണ്ട നാലാഴ്ച പൂർത്തിയായി.
Discussion about this post