ജമ്മു കാശ്മീരിന് നല്കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാജ്യസഭയില്‍ അനുകൂലിച്ച് ബിഎസ്പി .. രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ പാസാക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ബിഎസ്പി അംഗം സതീഷ് ചന്ദ്ര പറഞ്ഞു.
കേന്ദ്ര നടപടിക്കു പൂര്‍ണ പിന്തുണ നല്‍കുകയാണെന്ന് സതീഷ് ചന്ദ്ര വ്യക്തമാക്കി. 370-ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയോട് ബിഎസ്പിക്ക് യാതൊരു എതിര്‍പ്പുമില്ല. ബില്‍ പാസാക്കേണ്ടതാണെന്ന് സതീഷ് ചന്ദ്ര സഭയില്‍ പറഞ്ഞു.
അപ്രതീക്ഷിതമായാണ് കേന്ദ്ര നടപടിക്കു പിന്തുണയുമായി ബിഎസ്പി രംഗത്തുവന്നത്.ബിഎസ്പിയുടെ നിലപാട് പ്രതിപക്ഷത്തിന്ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ജമ്മുകശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.മാത്രല്ല, ജമ്മു കാശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറ്റും. ജമ്മു കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും
പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പരിരക്ഷ എടുത്തുകളയുന്നതാണ് ബില്‍. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.
Discussion about this post