വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിലെ വികാര പ്രകടനങ്ങളുടെ പേരിൽ ഇന്ത്യൻ യുവപേസർ നവ്ദീപ് സെയ്നിക്കെതിരെ നടപടി. വിൻഡീസ് താരം നിക്കോളാസ് പുരാനെ പുറത്താക്കിയപ്പോഴായിരുന്നു സെയ്നിയുടെ ‘അതിരുവിട്ട’ ആഘോഷം. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 സെയ്നി ലംഘിച്ചെന്നാണു കണ്ടെത്തൽ.
ബാറ്റ്സ്മാൻമാരെ പുറത്താക്കിയശേഷം അവരെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആംഗ്യങ്ങൾ കാണിക്കുന്നതു വിലക്കുന്നതാണു നിയമം. നിയമം ലംഘിച്ചതിനാൽ സെയ്നിക്ക് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. മൽസരം നടക്കുമ്പോൾ ഫീൽഡ് അംപയർമാരായിരുന്ന നിഗേൽ ഡുഗിഡ്, ഗ്രിഗറി ബ്രാത്ത്വെയ്റ്റ്, തേർഡ് അംപയർ ലെസ്ലി റെയ്ഫർ, പാട്രിക് ഗസ്റ്റാഡ് എന്നിവരാണു സെയ്നി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സെയ്നി സ്വമേധയാ കുറ്റം സമ്മതിച്ചതിനാൽ ഔദ്യോഗികമായി വിശദീകരണം കേൾക്കൽ നടപടികൾ ഉണ്ടാകില്ല.ഒന്നാം ട്വന്റി20 മൽസരത്തിലെ മാൻ ഓഫ് ദി മാച്ചും സെയ്നിയായിരുന്നു.
Discussion about this post