റിപ്പോ നിരക്ക് വീണ്ടും കുറച്ച് ആർബിഐ. 5.40 ശതമാനമാണ് പുതിയ നിരക്ക്. ജൂൺ ആദ്യവാരം നിരക്ക് 5.75 ശതമാനമാക്കിയിരുന്നു. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ധനനയ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
നാല് പേർ 0.35% കുറയ്ക്കുന്നതിനോട് അനുകൂലിച്ചപ്പോൾ രണ്ടു പേർ 0.25% കുറച്ചാൽ മതിയെന്ന് അഭിപ്രായപ്പെട്ടു. ഈ വർഷം നാലാം തവണയാണ് റിപ്പോ നിരക്കിൽ കുറവു വരുത്തുന്നത്. ഫെബ്രുവരിയിലും ഏപ്രിലിലും ആർബിഐ നിരക്കു കുറച്ചിരുന്നു.
റിപ്പോ നിരക്കിൽ കുറവു വന്നതോടെ വായ്പാ പലിശ നിരക്കുകളിൽ കുറവു വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭവന, വാഹന വായ്പ നിരക്കുകളില്‍ കുറവുവരുമെന്നാണ് അനുമാനം.വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്.
Discussion about this post