ഡൽഹി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ഡോക്ടർ ഹർഷ വർദ്ധൻ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.
അദ്ദേഹം നിരീക്ഷണത്തിലാണെന്നും വിദഗ്ദ്ധരടങ്ങുന്ന ഒരു സംഘം അദ്ദേഹത്തെ ചികിത്സിച്ച് വരികയാണെന്നും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. കഴിഞ്ഞ മെയ് മാസത്തിൽ അദ്ദേഹം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post